കാഠ്മണ്ഡു: ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പദവിയിൽ തുടരണമോയെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി) സ്റ്റാൻഡിംഗ് കമ്മിറ്റി ഇന്നു തീരുമാനമെടുക്കും. ഒലി പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണു സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങളുടെ അഭിപ്രായം.
ഇന്ത്യൻ അതിർത്തി പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടത്തിന് പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. പ്രധാനമന്ത്രി പദത്തിൽനിന്നു തന്നെ പുറത്താക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി ഒലി പരസ്യപ്രസ്താവന നടത്തി. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, രാഷ്ട്രീയമായി ശരിയോ നയതന്ത്രപരമായി ഉചിതമോ അല്ലെന്നായിരുന്നു ഒലിയുടെ മറുപടി.
അയൽരാജ്യത്തെ പിണക്കുന്ന പ്രസ്താവന നടത്തിയ ഒലിയെ പ്രധാനമന്ത്രി പദത്തിൽനിന്നു നീക്കണമെന്ന് എൻസിപി എക്സിക്യൂട്ടീവ് ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ പുഷ്പകമാൽ ദഹാൽ പ്രചണ്ഡ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
തന്നെ പുറത്താക്കാനുള്ള നീക്കങ്ങൾ എംബസികളിലും ഹോട്ടലുകളിലും നടക്കുന്നുണ്ടെന്ന് ഒലി പറഞ്ഞു. ഇന്നു നടക്കുന്ന പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 45 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പ്രചണ്ഡയെ അനുകൂലിക്കുന്നവരാണ് കൂടുതൽ. ഒലിയെ 15 അംഗങ്ങളെ പിന്തുണയ്ക്കുന്നുള്ളൂ. ഇതിനിടെ, രാഷ്ട്രീയ പാർട്ടിയെ വിഭജിക്കുന്ന ബിൽ അവതരിപ്പിക്കാൻ ഒലി പാർലമെന്റ് സമ്മേളനം നീട്ടിവച്ചിട്ടുണ്ട്. പാർട്ടി വിഭജിച്ച് അധികാരം നിലനിർത്താനാണ് ഒലിയുടെ നീക്കം.
ഇന്ത്യൻ അതിർത്തി പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടത്തിന് പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. പ്രധാനമന്ത്രി പദത്തിൽനിന്നു തന്നെ പുറത്താക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി ഒലി പരസ്യപ്രസ്താവന നടത്തി. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, രാഷ്ട്രീയമായി ശരിയോ നയതന്ത്രപരമായി ഉചിതമോ അല്ലെന്നായിരുന്നു ഒലിയുടെ മറുപടി.
അയൽരാജ്യത്തെ പിണക്കുന്ന പ്രസ്താവന നടത്തിയ ഒലിയെ പ്രധാനമന്ത്രി പദത്തിൽനിന്നു നീക്കണമെന്ന് എൻസിപി എക്സിക്യൂട്ടീവ് ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ പുഷ്പകമാൽ ദഹാൽ പ്രചണ്ഡ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
തന്നെ പുറത്താക്കാനുള്ള നീക്കങ്ങൾ എംബസികളിലും ഹോട്ടലുകളിലും നടക്കുന്നുണ്ടെന്ന് ഒലി പറഞ്ഞു. ഇന്നു നടക്കുന്ന പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 45 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പ്രചണ്ഡയെ അനുകൂലിക്കുന്നവരാണ് കൂടുതൽ. ഒലിയെ 15 അംഗങ്ങളെ പിന്തുണയ്ക്കുന്നുള്ളൂ. ഇതിനിടെ, രാഷ്ട്രീയ പാർട്ടിയെ വിഭജിക്കുന്ന ബിൽ അവതരിപ്പിക്കാൻ ഒലി പാർലമെന്റ് സമ്മേളനം നീട്ടിവച്ചിട്ടുണ്ട്. പാർട്ടി വിഭജിച്ച് അധികാരം നിലനിർത്താനാണ് ഒലിയുടെ നീക്കം.