ഇസ്താംബുൾ: വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ തുർക്കി കോടതിയിൽ വിചാരണ ആരംഭിച്ചു. കേസിൽ പ്രതികളായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജാവിന്റെ രണ്ട് അനുയായികൾ, സൗദി പൗരന്മാരായ 18 പ്രതികൾ എന്നിവരുടെ അഭാവത്തിലാണ് വിചാരണ ആരംഭിച്ചത്.
ഇസ്താംബുളിലെ സൗദി കോൺസലേറ്റിൽ നടന്ന കൊലപാതകത്തിൽ 20 സൗദി പൗരന്മാർക്ക് പങ്കുണ്ടെന്നും പ്രതികൾക്കു ജീവപര്യന്തം തടവ് നൽകണമെന്നും അഭിഭാഷകൻ വാദിച്ചു. പ്രതികളെ തുർക്കിക്കു കൈമാറണെന്നും ചിലരുടെ വിചാരണ റിയാദിൽ നടത്തണമെന്നുമു ള്ള തുർക്കിയുടെ വാദം സൗദി അറേബ്യ തള്ളിയിരുന്നു. ഖഷേഗി വധം തേച്ചുമാച്ചുകളയാൻ ശ്രമം നടക്കുന്നതായി ആഗോളതലത്തിൽ വിമർശനം ഉയർന്നിരുന്നു. കൊലപാതികൾക്കു മാപ്പ് നൽകുന്നതായി ഖഷേഗിയുടെ കുടുംബം പിന്നീട് പറഞ്ഞിരുന്നു.
ഇസ്താംബുളിലെ സൗദി കോൺസലേറ്റിൽ നടന്ന കൊലപാതകത്തിൽ 20 സൗദി പൗരന്മാർക്ക് പങ്കുണ്ടെന്നും പ്രതികൾക്കു ജീവപര്യന്തം തടവ് നൽകണമെന്നും അഭിഭാഷകൻ വാദിച്ചു. പ്രതികളെ തുർക്കിക്കു കൈമാറണെന്നും ചിലരുടെ വിചാരണ റിയാദിൽ നടത്തണമെന്നുമു ള്ള തുർക്കിയുടെ വാദം സൗദി അറേബ്യ തള്ളിയിരുന്നു. ഖഷേഗി വധം തേച്ചുമാച്ചുകളയാൻ ശ്രമം നടക്കുന്നതായി ആഗോളതലത്തിൽ വിമർശനം ഉയർന്നിരുന്നു. കൊലപാതികൾക്കു മാപ്പ് നൽകുന്നതായി ഖഷേഗിയുടെ കുടുംബം പിന്നീട് പറഞ്ഞിരുന്നു.