ന്യൂഡൽഹി: കോവിഡിനെതിരേ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിൻ ഓഗസ്റ്റ് 15ഓടെ പുറത്തിറക്കിയേക്കുമെന്നു സൂചന.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിലാണ് (ബിബിഐഎൽ) കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിനായി ഒരു ഡസനിലധികം ആരോഗ്യ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത ഐസിഎംആർ, എത്രയും വേഗം ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കാൻ നിർദേശം നൽകി.
ഡൽഹിയിലെയും പാറ്റ്നയിലെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്), വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രി, റോത്തക്കിലെ പണ്ഡിറ്റ് ഭഗ്വത് ദയാൽ ശർമ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുക.
പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വേർതിരിച്ചെടുത്ത വൈറസിൽ നിന്നാണ് ഭാരത് ബയോടെക് വാക്സിൻ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. ജൂലൈ 31നകം പരീക്ഷണത്തിന്റെ രണ്ടു ഘട്ടങ്ങളും പൂർത്തിയാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണം വിജയകരമായാൽ ഓഗസ്റ്റ് 15നു പ്രധാനമന്ത്രി നടത്തുന്ന സ്വാതന്ത്ര്യദിന സന്ദേശത്തിൽ വാക്സിൻ പ്രഖ്യാപിക്കാനാണു നീക്കം.
എന്നാൽ, വാക്സിൻ പരീക്ഷണം നടത്തുന്നതിനു മുന്പേ മരുന്ന് പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുത്ത് സമ്മർദമുണ്ടാക്കുന്നതിനെ വിദഗ്ധർ ചോദ്യംചെയ്യുന്നു. മരുന്നു പരീക്ഷണത്തിനായി 12 ആരോഗ്യ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഏഴെണ്ണത്തിൽ മാത്രമേ പരീക്ഷണത്തിനു മേൽനോട്ടം വഹിക്കാനുള്ള എത്തിക്സ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളൂ. മൂന്നു ഘട്ടങ്ങളിലായുള്ള പരീക്ഷണത്തിൽ ആദ്യ ഘട്ടത്തിനു മാത്രം 28 ദിവസം വേണ്ടിവരുമെന്നും തമിഴ്നാട്ടിലെ എസ്ആർഎം ആശുപത്രിയിലെ ഗവേഷകൻ സത്യജിത് മൊഹാപത്ര പറയുന്നു.
പ്രമുഖ മരുന്നുനിർമാണ കന്പനിയായ സെഡസ് കാഡില വികസിപ്പിച്ചെടുത്ത വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനും സെൻട്രൽ ഡ്രഗ്സ് കണ്ട്രോൾ ഓർഗനൈസേഷന്റെ അനുമതി തേടിയിട്ടുണ്ട്.
ഈ വാക്സിന്റെയും പരീക്ഷണം ജൂലൈയിൽത്തന്നെ പൂർത്തിയാക്കാനാണ് നീക്കം.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിലാണ് (ബിബിഐഎൽ) കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിനായി ഒരു ഡസനിലധികം ആരോഗ്യ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത ഐസിഎംആർ, എത്രയും വേഗം ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കാൻ നിർദേശം നൽകി.
ഡൽഹിയിലെയും പാറ്റ്നയിലെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്), വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രി, റോത്തക്കിലെ പണ്ഡിറ്റ് ഭഗ്വത് ദയാൽ ശർമ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുക.
പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വേർതിരിച്ചെടുത്ത വൈറസിൽ നിന്നാണ് ഭാരത് ബയോടെക് വാക്സിൻ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. ജൂലൈ 31നകം പരീക്ഷണത്തിന്റെ രണ്ടു ഘട്ടങ്ങളും പൂർത്തിയാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണം വിജയകരമായാൽ ഓഗസ്റ്റ് 15നു പ്രധാനമന്ത്രി നടത്തുന്ന സ്വാതന്ത്ര്യദിന സന്ദേശത്തിൽ വാക്സിൻ പ്രഖ്യാപിക്കാനാണു നീക്കം.
എന്നാൽ, വാക്സിൻ പരീക്ഷണം നടത്തുന്നതിനു മുന്പേ മരുന്ന് പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുത്ത് സമ്മർദമുണ്ടാക്കുന്നതിനെ വിദഗ്ധർ ചോദ്യംചെയ്യുന്നു. മരുന്നു പരീക്ഷണത്തിനായി 12 ആരോഗ്യ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഏഴെണ്ണത്തിൽ മാത്രമേ പരീക്ഷണത്തിനു മേൽനോട്ടം വഹിക്കാനുള്ള എത്തിക്സ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളൂ. മൂന്നു ഘട്ടങ്ങളിലായുള്ള പരീക്ഷണത്തിൽ ആദ്യ ഘട്ടത്തിനു മാത്രം 28 ദിവസം വേണ്ടിവരുമെന്നും തമിഴ്നാട്ടിലെ എസ്ആർഎം ആശുപത്രിയിലെ ഗവേഷകൻ സത്യജിത് മൊഹാപത്ര പറയുന്നു.
പ്രമുഖ മരുന്നുനിർമാണ കന്പനിയായ സെഡസ് കാഡില വികസിപ്പിച്ചെടുത്ത വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനും സെൻട്രൽ ഡ്രഗ്സ് കണ്ട്രോൾ ഓർഗനൈസേഷന്റെ അനുമതി തേടിയിട്ടുണ്ട്.
ഈ വാക്സിന്റെയും പരീക്ഷണം ജൂലൈയിൽത്തന്നെ പൂർത്തിയാക്കാനാണ് നീക്കം.