ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 65 വയസിനു മുകളിലുള്ളവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തിയതിനെതിരേ പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനിൽ. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പു നടത്തിപ്പ് ചട്ടം ഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പു കമ്മീഷൻ 65 വയസിനു മുകളിലുള്ളവർക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിച്ചത്.
എന്നാൽ, ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും നടപടി എത്രയും വേഗം പിൻവലിക്കണമെന്നും വെർച്വൽ കൂടിക്കാഴ്ചയിൽ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുർജേവാലയും അഭിഷേക് സിംഗ്വിയും തെരഞ്ഞെടുപ്പു കമ്മീഷനോടാവശ്യപ്പെട്ടു. ഇതിന് പിന്നിൽ നിയമപരമായ ഒരുപാട് തടസങ്ങളുണ്ട്. 65 വയസിനു മുകളിലുള്ള എല്ലാവർക്കും തപാൽ വോട്ട് അനുവദിച്ചാൽ വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാകുമെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. നിരക്ഷരരായ നിരവധിപേർ മുതലെടുപ്പിന് വിധേയരാകുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
എന്നാൽ, ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും നടപടി എത്രയും വേഗം പിൻവലിക്കണമെന്നും വെർച്വൽ കൂടിക്കാഴ്ചയിൽ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുർജേവാലയും അഭിഷേക് സിംഗ്വിയും തെരഞ്ഞെടുപ്പു കമ്മീഷനോടാവശ്യപ്പെട്ടു. ഇതിന് പിന്നിൽ നിയമപരമായ ഒരുപാട് തടസങ്ങളുണ്ട്. 65 വയസിനു മുകളിലുള്ള എല്ലാവർക്കും തപാൽ വോട്ട് അനുവദിച്ചാൽ വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാകുമെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. നിരക്ഷരരായ നിരവധിപേർ മുതലെടുപ്പിന് വിധേയരാകുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.