ന്യൂഡൽഹി: ശക്തമായ ഭൂചലനത്തിൽ ഡൽഹിയും ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളും വിറച്ചു. റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകന്പ ശാസ്ത്ര കേന്ദ്രം (സെന്റർ ഫോർ സീസ്മോളജി) അറിയിച്ചു. ഭൂമി കുലുങ്ങിയെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
ഹരിയാനയിലെ ഗുരുഗ്രാമിനു തെക്കുപടിഞ്ഞാറ് ഭൂമിക്ക് 35 കിലോമീറ്റർ താഴെയാണു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി, ഗുരുഗ്രാം, ഹരിയാനയിലെ മറ്റു പ്രദേശങ്ങൾ, രാജസ്ഥാൻ, പഞ്ചാബ്, ചണ്ഡിഗഡ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ആൾ, വസ്തു നാശങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏപ്രിൽ 12നു ശേഷം ഡൽഹിയിലും പരിസരങ്ങളിലുമുണ്ടായ ഏഴാമത്തെ ഭൂകന്പമാണ് ഇന്നലത്തേത്. ഏപ്രിൽ 12ന് (3.5 റിക്ടർ സ്കെയിൽ), 13ന് (2.7), മേയ് 10ന് (3.4), മേയ് 15ന് (2.2), മേയ് 29ന് (4.6) എന്നിങ്ങനെയാണു ഭൂകന്പം രേഖപ്പെടുത്തിയത്. ഇതിനിടെ ചെറിയ തോതിൽ പലതവണ തുടർചലനങ്ങളുമുണ്ടായിരുന്നു.
ഹരിയാനയിലെ ഗുരുഗ്രാമിനു തെക്കുപടിഞ്ഞാറ് ഭൂമിക്ക് 35 കിലോമീറ്റർ താഴെയാണു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി, ഗുരുഗ്രാം, ഹരിയാനയിലെ മറ്റു പ്രദേശങ്ങൾ, രാജസ്ഥാൻ, പഞ്ചാബ്, ചണ്ഡിഗഡ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ആൾ, വസ്തു നാശങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏപ്രിൽ 12നു ശേഷം ഡൽഹിയിലും പരിസരങ്ങളിലുമുണ്ടായ ഏഴാമത്തെ ഭൂകന്പമാണ് ഇന്നലത്തേത്. ഏപ്രിൽ 12ന് (3.5 റിക്ടർ സ്കെയിൽ), 13ന് (2.7), മേയ് 10ന് (3.4), മേയ് 15ന് (2.2), മേയ് 29ന് (4.6) എന്നിങ്ങനെയാണു ഭൂകന്പം രേഖപ്പെടുത്തിയത്. ഇതിനിടെ ചെറിയ തോതിൽ പലതവണ തുടർചലനങ്ങളുമുണ്ടായിരുന്നു.