ന്യൂഡൽഹി: ഇറ്റാലിയൻ കപ്പലിലെ നാവികരുടെ വെടിയേറ്റ് കൊല്ലത്തുള്ള മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസിൽ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധി അംഗീകരിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇറ്റാലിയൻ നാവികർക്കെതിരായി ഇന്ത്യയിലുള്ള ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്ന ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം സുപ്രീംകോടതിയിലെ കേസ് തീർപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഇന്നലെയാണ് സമുദ്രങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോടതി വിധി പറഞ്ഞത്. 2012 ഫെബ്രുവരി 15നു കൊല്ലം നീണ്ടകരയിലാണ് മത്സ്യത്തൊഴിലാളികൾക്കു നേരേ എൻറിക്ക ലക്സി എന്ന ഇറ്റാലിയൻ കപ്പലിൽനിന്നു വെടിവയ്്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
വെടിവയ്പു കേസിൽ നാവികരായ സാൽവത്തോറെ ജിറോണിനെയും മാസിമിലിയാനോ ലാത്തോറെയെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ സ്വരാജ്യത്തേക്കു മടങ്ങിപ്പോകാൻ സുപ്രീംകോടതി അനുവാദം നൽകിയിരുന്നു.
ഇന്നലെയാണ് സമുദ്രങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോടതി വിധി പറഞ്ഞത്. 2012 ഫെബ്രുവരി 15നു കൊല്ലം നീണ്ടകരയിലാണ് മത്സ്യത്തൊഴിലാളികൾക്കു നേരേ എൻറിക്ക ലക്സി എന്ന ഇറ്റാലിയൻ കപ്പലിൽനിന്നു വെടിവയ്്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
വെടിവയ്പു കേസിൽ നാവികരായ സാൽവത്തോറെ ജിറോണിനെയും മാസിമിലിയാനോ ലാത്തോറെയെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ സ്വരാജ്യത്തേക്കു മടങ്ങിപ്പോകാൻ സുപ്രീംകോടതി അനുവാദം നൽകിയിരുന്നു.