ന്യൂഡൽഹി: 2.8 കിലോമീറ്റർ നീളമുള്ള ട്രെയിൻ ഒാടിച്ച് ഇന്ത്യൻ റെയിൽവേ. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ കീഴിലുള്ള നാഗ്പുർ റെയിൽവേ ഡിവിഷനാണ് റിക്കാർഡ് നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. ശേഷ്നാഗ് എന്നു പേരിട്ട ഗുഡ്സ് ട്രെയിൻ നാഗ്പുർ മുതൽ കോർബവരെയാണ് ഒാടിയത്.
260 കിലോമീറ്റർ ദൂരം ഒാടാൻ ശേഷ്നാഗിനു വേണ്ടിവന്നത് ആറു മണിക്കൂറാണ്. നാല് ബോക്സ് റാക്കുകളും നാലു ബ്രേക്ക് വാനുകളും 251 വാഗണുകളും ഒമ്പതു എൻജിനുകളും അടങ്ങിയതായിരുന്നു ശേഷ്നാഗ്. നാലു ട്രെയിനുകളുടെ നീളമാണ് ശേഷ്നാഗിനുള്ളത്. നേരത്തെ 177 വാഗണുകൾ കൂട്ടിച്ചേർത്ത് ബിലാസ്പുർ ഡിവിഷൻ സൂപ്പർ ആനക്കൊണ്ട എന്ന പേരിൽ മൂന്നു ട്രെയിനുകളുടെ നീളത്തിൽ ഒടിച്ച ട്രെയിനിന്റെ പേരിലുണ്ടായിരുന്ന റിക്കാർഡാണ് ശേഷ്നാഗ് തകർത്തത്.
ശേഷ്നാഗിന്റെ വിജയത്തിലൂടെ ചരക്കു നീക്കത്തിൽ വലിയ മുന്നേറ്റമാണ് ഇന്ത്യൻ റെയിൽവേ നടത്തിയിരിക്കുന്നതെന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റിലൂടെ പറഞ്ഞു.
260 കിലോമീറ്റർ ദൂരം ഒാടാൻ ശേഷ്നാഗിനു വേണ്ടിവന്നത് ആറു മണിക്കൂറാണ്. നാല് ബോക്സ് റാക്കുകളും നാലു ബ്രേക്ക് വാനുകളും 251 വാഗണുകളും ഒമ്പതു എൻജിനുകളും അടങ്ങിയതായിരുന്നു ശേഷ്നാഗ്. നാലു ട്രെയിനുകളുടെ നീളമാണ് ശേഷ്നാഗിനുള്ളത്. നേരത്തെ 177 വാഗണുകൾ കൂട്ടിച്ചേർത്ത് ബിലാസ്പുർ ഡിവിഷൻ സൂപ്പർ ആനക്കൊണ്ട എന്ന പേരിൽ മൂന്നു ട്രെയിനുകളുടെ നീളത്തിൽ ഒടിച്ച ട്രെയിനിന്റെ പേരിലുണ്ടായിരുന്ന റിക്കാർഡാണ് ശേഷ്നാഗ് തകർത്തത്.
ശേഷ്നാഗിന്റെ വിജയത്തിലൂടെ ചരക്കു നീക്കത്തിൽ വലിയ മുന്നേറ്റമാണ് ഇന്ത്യൻ റെയിൽവേ നടത്തിയിരിക്കുന്നതെന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റിലൂടെ പറഞ്ഞു.