ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ആറു ലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണം ഇന്നലെ 6,26,538 ആയി. രണ്ടു ദിവസത്തിനകം റഷ്യയെ പിന്നിലാക്കി ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തെത്തും. ഇതിന് 50,000ൽ താഴെ കോവിഡ് കേസുകൾകൂടി മതി. റഷ്യയെ മറികടന്നാൽ അമേരിക്കയും ബ്രസീലും മാത്രമാകും ഇന്ത്യയേക്കാൾ മോശം നിലയിലുള്ളത്.
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചിൽനിന്ന് ആറു ലക്ഷമാകാൻ അഞ്ചു ദിവസം മാത്രമാണെടുത്തത്. രാജ്യത്തെ കോവിഡ് മരണങ്ങൾ 18,000 പിന്നിട്ടു.
എന്നാൽ രാജ്യത്താകെ നാലു ലക്ഷത്തോളം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസമായി. സമൂഹവ്യാപനം ഇതേവരെ ഉണ്ടായിട്ടില്ലെന്ന് ഏറ്റവും ഗുരുതര സ്ഥിതിയുള്ള മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ടോപെ ഇന്നലെ അവകാശപ്പെട്ടു.
സ്വകാര്യ ഡോക്ടർമാർക്കും കുറിപ്പു നൽകാം
സ്വകാര്യ ഡോക്ടർമാർ അടക്കം രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യത്തെ എല്ലാ മെഡിക്കൽ പ്രാക്ടീഷണർക്കും ഇന്നുമുതൽ കോവിഡ് പരിശോധനകൾക്കു കുറിച്ചുനൽകാൻ അനുവദിച്ച് ഉത്തരവിറക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. സർക്കാർ ഡോക്ടർമാരുടെ കുറിപ്പു വേണമെന്ന നിബന്ധന നീക്കംചെയ്തതു.
രാജ്യത്തെ മൊത്തം കോവിഡ് പരിശോധനകളുടെ എണ്ണം ഏതാനും ദിവസത്തിനകം ഒരു കോടിയിലെത്തും. ഇന്നലെ വരെ 90,56,173 ടെസ്റ്റുകൾ നടത്തി.
മേയ് 25ന് ഒന്നരലക്ഷം പരിശോധനകൾ നടത്തിയിരുന്നതാണ് ഒരാഴ്ചകൊണ്ട് ഇരട്ടിയോളമായതെന്ന് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് ചൂണ്ടിക്കാട്ടി. പ്രതിദിനം മൂന്നു ലക്ഷമെന്ന ഇപ്പോഴത്തെ തോത് വീണ്ടും കൂട്ടും.
സ്വകാര്യ ഡോക്ടർമാരെക്കൂടി ഉൾപ്പെടുത്തി എല്ലാ സംസ്ഥാനത്തും ഐസിഎംആർ നിബന്ധനകളോടെ പരിശോധനകൾ വ്യാപിപ്പിക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു.
പൊതുമേഖലയിലെ 768 ലാബുകളിലും സ്വകാര്യമേഖലയിലെ 297 ലാബുകളിലുമാണു പരിശോധനകൾക്കു സൗകര്യമുള്ളത്.
ജോർജ് കള്ളിവയലിൽ
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചിൽനിന്ന് ആറു ലക്ഷമാകാൻ അഞ്ചു ദിവസം മാത്രമാണെടുത്തത്. രാജ്യത്തെ കോവിഡ് മരണങ്ങൾ 18,000 പിന്നിട്ടു.
എന്നാൽ രാജ്യത്താകെ നാലു ലക്ഷത്തോളം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസമായി. സമൂഹവ്യാപനം ഇതേവരെ ഉണ്ടായിട്ടില്ലെന്ന് ഏറ്റവും ഗുരുതര സ്ഥിതിയുള്ള മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ടോപെ ഇന്നലെ അവകാശപ്പെട്ടു.
സ്വകാര്യ ഡോക്ടർമാർക്കും കുറിപ്പു നൽകാം
സ്വകാര്യ ഡോക്ടർമാർ അടക്കം രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യത്തെ എല്ലാ മെഡിക്കൽ പ്രാക്ടീഷണർക്കും ഇന്നുമുതൽ കോവിഡ് പരിശോധനകൾക്കു കുറിച്ചുനൽകാൻ അനുവദിച്ച് ഉത്തരവിറക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. സർക്കാർ ഡോക്ടർമാരുടെ കുറിപ്പു വേണമെന്ന നിബന്ധന നീക്കംചെയ്തതു.
രാജ്യത്തെ മൊത്തം കോവിഡ് പരിശോധനകളുടെ എണ്ണം ഏതാനും ദിവസത്തിനകം ഒരു കോടിയിലെത്തും. ഇന്നലെ വരെ 90,56,173 ടെസ്റ്റുകൾ നടത്തി.
മേയ് 25ന് ഒന്നരലക്ഷം പരിശോധനകൾ നടത്തിയിരുന്നതാണ് ഒരാഴ്ചകൊണ്ട് ഇരട്ടിയോളമായതെന്ന് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് ചൂണ്ടിക്കാട്ടി. പ്രതിദിനം മൂന്നു ലക്ഷമെന്ന ഇപ്പോഴത്തെ തോത് വീണ്ടും കൂട്ടും.
സ്വകാര്യ ഡോക്ടർമാരെക്കൂടി ഉൾപ്പെടുത്തി എല്ലാ സംസ്ഥാനത്തും ഐസിഎംആർ നിബന്ധനകളോടെ പരിശോധനകൾ വ്യാപിപ്പിക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു.
പൊതുമേഖലയിലെ 768 ലാബുകളിലും സ്വകാര്യമേഖലയിലെ 297 ലാബുകളിലുമാണു പരിശോധനകൾക്കു സൗകര്യമുള്ളത്.
ജോർജ് കള്ളിവയലിൽ