ന്യൂഡൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് നീറ്റ്, ജെഇഇ മെയിൻ പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ ഇന്നു തീരുമാനം ഉണ്ടായേക്കും. പരീക്ഷകൾ നടത്താൻ കഴിയുമോ എന്നു പരിശോധിക്കാൻ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക് അറിയിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടറുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചത്. ഇന്ന് റിപ്പോർട്ട് നൽകണമെന്ന് സമിതിക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ജൂലൈ 18 മുതൽ 23 വരെ ആണ് ജെഇഇ മെയിൻ പരീക്ഷ. 26നാണ് നീറ്റ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരീക്ഷ നീട്ടിവയ്ക്കണമെന്നാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സർക്കാർ സമിതിക്കു രൂപം നൽകിയത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടെങ്കിലും നീറ്റ്, ജെഇഇ പരീക്ഷകൾ എഴുതാൻ എത്തേണ്ട പല വിദ്യാർഥികൾക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ ഹർജിയും ഫയൽ ചെയ്തിരുന്നു.
ടിക്കറ്റ് ലഭിച്ച് ഇന്ത്യയിൽ എത്തിയാൽത്തന്നെ വിദ്യാർഥികൾക്ക് ക്വാറന്റൈനിൽ പോകേണ്ടിവരുമെന്നും ഹർജിയിൽ പറയുന്നു. ചില സംസ്ഥാനങ്ങളിൽ 21 ദിവസം വരെയാണ് ക്വാറന്റൈൻ.
ജൂലൈ 18 മുതൽ 23 വരെ ആണ് ജെഇഇ മെയിൻ പരീക്ഷ. 26നാണ് നീറ്റ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരീക്ഷ നീട്ടിവയ്ക്കണമെന്നാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സർക്കാർ സമിതിക്കു രൂപം നൽകിയത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടെങ്കിലും നീറ്റ്, ജെഇഇ പരീക്ഷകൾ എഴുതാൻ എത്തേണ്ട പല വിദ്യാർഥികൾക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ ഹർജിയും ഫയൽ ചെയ്തിരുന്നു.
ടിക്കറ്റ് ലഭിച്ച് ഇന്ത്യയിൽ എത്തിയാൽത്തന്നെ വിദ്യാർഥികൾക്ക് ക്വാറന്റൈനിൽ പോകേണ്ടിവരുമെന്നും ഹർജിയിൽ പറയുന്നു. ചില സംസ്ഥാനങ്ങളിൽ 21 ദിവസം വരെയാണ് ക്വാറന്റൈൻ.