ന്യൂഡൽഹി: കോവിഡ് ബാധിച്ചാണു മരിച്ചതെന്നു സംശയമുള്ളവരുടെ മൃതശരീരം ബന്ധുക്കൾക്കു വിട്ടുകൊടുക്കാൻ ലബോറട്ടറി ടെസ്റ്റ് ഫലം വരുന്നതുവരെ കാക്കേണ്ടതില്ലെന്നു കേന്ദ്രസർക്കാർ. എന്നാൽ, മൃതശരീരം സംസ്കരിക്കേണ്ടതു സർക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാവണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതു സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചുകൊടുത്തു.
കോവിഡ് സംശയമുള്ളവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകിട്ടാൻ താമസം നേരിടുന്നതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്) ഡോ. രാജീവ് ഗാർഗാണു സംസ്ഥാനങ്ങൾക്കു കത്തയച്ചത്. കോവിഡ് രോഗമുണ്ടെന്നു സംശയിക്കുന്നവരുടെ മൃതദേഹം ഉടനടി ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം.
പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. മൃതദേഹം വിട്ടുകൊടുക്കുന്നവരും ഏറ്റെടുക്കുന്നവരും കൂടെയുള്ളവരും വ്യക്തിഗത സുരക്ഷയ്ക്കുള്ള പിപിഇ ഉപയോഗിച്ചിരിക്കണം. സംസ്കാരം ആരോഗ്യ മന്ത്രാലയം നേരത്തേ നിർദേശിച്ച മാർഗനിർദേശങ്ങൾ പ്രകാരമായിരിക്കണം. പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ സന്പർക്കപട്ടിക തയാറാക്കുകയും നിരീക്ഷണം ഏർപ്പെടുത്തുകയും വേണമെന്നും കത്തിൽ പറയുന്നു.
ഇതു സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചുകൊടുത്തു.
കോവിഡ് സംശയമുള്ളവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകിട്ടാൻ താമസം നേരിടുന്നതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്) ഡോ. രാജീവ് ഗാർഗാണു സംസ്ഥാനങ്ങൾക്കു കത്തയച്ചത്. കോവിഡ് രോഗമുണ്ടെന്നു സംശയിക്കുന്നവരുടെ മൃതദേഹം ഉടനടി ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം.
പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. മൃതദേഹം വിട്ടുകൊടുക്കുന്നവരും ഏറ്റെടുക്കുന്നവരും കൂടെയുള്ളവരും വ്യക്തിഗത സുരക്ഷയ്ക്കുള്ള പിപിഇ ഉപയോഗിച്ചിരിക്കണം. സംസ്കാരം ആരോഗ്യ മന്ത്രാലയം നേരത്തേ നിർദേശിച്ച മാർഗനിർദേശങ്ങൾ പ്രകാരമായിരിക്കണം. പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ സന്പർക്കപട്ടിക തയാറാക്കുകയും നിരീക്ഷണം ഏർപ്പെടുത്തുകയും വേണമെന്നും കത്തിൽ പറയുന്നു.