ന്യൂഡൽഹി: താജ്മഹലും ചെങ്കോട്ടയും ഉൾപ്പെടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങൾ ജൂലൈ ആറിനു തുറക്കുമെന്നു കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. ഇ-ടിക്കറ്റുകൾ വഴിയായിരിക്കും പ്രവേശനം. മാസ്ക് നിർബന്ധമാണ്. കോവിഡിനെത്തുടർന്ന് മാർച്ച് 17നുശേഷം സ്മാരകങ്ങളിൽ പൊതുജനങ്ങൾക്കു പ്രവേശനം നിരോധിച്ചിരുന്നു.