ന്യൂഡൽഹി: ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്രസർക്കാർ നടപടി ഡിജിറ്റൽ രംഗത്തെ മിന്നൽ ആക്രമണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനാണ് 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. പശ്ചിമബംഗാൾ ബിജെപിയുടെ വെർച്വൽ റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അതിനാണ് ചൈനീസ് ആപ്പുകൾ നിരോധിച്ചത്. എന്നും സമാധാനത്തിനുവേണ്ടി നിലകൊ ള്ളുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ദുഷ്ടലാക്കോടെ ആരെങ്കിലും കടന്നുകയറാൻ ശ്രമിച്ചാൽ തക്ക മറുപടി നൽകുമെന്നും കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രി പറഞ്ഞു.
നമ്മുടെ 20 ജവാൻമാർ കൊല്ലപ്പെട്ടുവെങ്കിൽ ചൈനയ്ക്ക് അതിന്റെ ഇരട്ടി ആൾനാശമുണ്ടായിട്ടുണ്ടെന്നും ഗൽവാൻ താഴ്വരയിലെ ആക്രമണം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. നിയന്ത്രണരേഖയിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിത നടപടി സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അതിനാണ് ചൈനീസ് ആപ്പുകൾ നിരോധിച്ചത്. എന്നും സമാധാനത്തിനുവേണ്ടി നിലകൊ ള്ളുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ദുഷ്ടലാക്കോടെ ആരെങ്കിലും കടന്നുകയറാൻ ശ്രമിച്ചാൽ തക്ക മറുപടി നൽകുമെന്നും കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രി പറഞ്ഞു.
നമ്മുടെ 20 ജവാൻമാർ കൊല്ലപ്പെട്ടുവെങ്കിൽ ചൈനയ്ക്ക് അതിന്റെ ഇരട്ടി ആൾനാശമുണ്ടായിട്ടുണ്ടെന്നും ഗൽവാൻ താഴ്വരയിലെ ആക്രമണം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. നിയന്ത്രണരേഖയിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിത നടപടി സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.