തൂത്തുക്കുടി: സാത്താൻകുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ മൂന്നു പോലീസുകാർകൂടി ഇന്നലെ അറസ്റ്റിലായി. ഇൻസ്പെക്ടർ ശ്രീധർ, ഹെഡ് കോൺസ്റ്റബിൾ മുരുകൻ, സബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ എന്നിവരാണു പിടിയിലായത്. ബുധനാഴ്ച രാത്രി എസ്ഐ രഘു ഗണേശിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ കേസിൽ ആരോപണവിധേയരായ നാലു പോലീസുകാരും പിടിയിലായതായി സൗത്ത് സോൺ ഐജി എസ്. മുരുകൻ പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കോവിഡ് മാർഗനിർദേശം പാലിക്കാതെ മൊബൈൽ കട തുറന്നുവച്ചുവെന്നാരോപിച്ചാണ് ജയരാജിനെയും ബെനിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഇരുവരുടെയും അന്ത്യം.
ഇതോടെ കേസിൽ ആരോപണവിധേയരായ നാലു പോലീസുകാരും പിടിയിലായതായി സൗത്ത് സോൺ ഐജി എസ്. മുരുകൻ പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കോവിഡ് മാർഗനിർദേശം പാലിക്കാതെ മൊബൈൽ കട തുറന്നുവച്ചുവെന്നാരോപിച്ചാണ് ജയരാജിനെയും ബെനിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഇരുവരുടെയും അന്ത്യം.