നെയ്വേലി: തമിഴ്നാട്ടിൽ കേന്ദ്രസർക്കാർ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനി(എൻഎൽസി ഇന്ത്യ)ൽ ബോയിലർ സ്ഫോടനത്തിൽ ആറു തൊഴിലാളികൾ മരിച്ചു. 17 പേർക്കു പൊള്ളലേറ്റു.
ഇന്നലെ രാവിലെ പത്തോടെ താപവൈദ്യുതി നിലയത്തിലെ അഞ്ചാംയൂണിറ്റിലായിരുന്നു അത്യാഹിതം. ബോയിലറിൽ അറ്റകുറ്റപ്പണിക്കിടെ തീപടർന്നാണ് അപകടമെന്നാണു പ്രാഥമിക നിഗമനം. കരാർ തൊഴിലാളികളായ സേലമരശൻ, അരുൺകുമാർ, പദ്മനാഭൻ, രാമനാഥൻ, വെങ്കിടേഷ് പെരുമാൾ, നാഗരാജ് എന്നിവരാണു മരിച്ചത്. ഇവരെല്ലാം 25നും 42നും ഇടയിൽ പ്രായമുള്ള കരാർ ജീവനക്കാരാണ്. പരിക്കേറ്റവരിൽ 11 പേർക്ക് നാല്പത് ശതമാനത്തിലേറെ പൊള്ളലേറ്റു. വിദഗ്ധചികിത്സയ്ക്കായി ഇവരെ ചെന്നൈയിലെ ആശുപത്രിയിലേക്കു മാറ്റി. നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി ഇന്ത്യ.
താപവൈദ്യുതി നിലയത്തിൽ മേയ് ഏഴിനുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരണമടഞ്ഞിരുന്നു. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനസർക്കാരിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മരിച്ചവരുടെ ആശ്രിതർക്ക് മൂന്നുലക്ഷം രൂപ വീതം സഹായധനം നൽകുമെന്നു മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു.
ഇന്നലെ രാവിലെ പത്തോടെ താപവൈദ്യുതി നിലയത്തിലെ അഞ്ചാംയൂണിറ്റിലായിരുന്നു അത്യാഹിതം. ബോയിലറിൽ അറ്റകുറ്റപ്പണിക്കിടെ തീപടർന്നാണ് അപകടമെന്നാണു പ്രാഥമിക നിഗമനം. കരാർ തൊഴിലാളികളായ സേലമരശൻ, അരുൺകുമാർ, പദ്മനാഭൻ, രാമനാഥൻ, വെങ്കിടേഷ് പെരുമാൾ, നാഗരാജ് എന്നിവരാണു മരിച്ചത്. ഇവരെല്ലാം 25നും 42നും ഇടയിൽ പ്രായമുള്ള കരാർ ജീവനക്കാരാണ്. പരിക്കേറ്റവരിൽ 11 പേർക്ക് നാല്പത് ശതമാനത്തിലേറെ പൊള്ളലേറ്റു. വിദഗ്ധചികിത്സയ്ക്കായി ഇവരെ ചെന്നൈയിലെ ആശുപത്രിയിലേക്കു മാറ്റി. നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി ഇന്ത്യ.
താപവൈദ്യുതി നിലയത്തിൽ മേയ് ഏഴിനുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരണമടഞ്ഞിരുന്നു. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനസർക്കാരിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മരിച്ചവരുടെ ആശ്രിതർക്ക് മൂന്നുലക്ഷം രൂപ വീതം സഹായധനം നൽകുമെന്നു മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു.