ന്യൂഡൽഹി: 2008ലെ ഉടന്പടി പ്രകാരം ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക പരസ്പരം കൈമാറി. പാക്കിസ്ഥനിൽനിന്നുള്ള 97 മത്സ്യത്തൊഴിലാളികളും മറ്റ് 265 തടവുകാരും ഇന്ത്യയിലുണ്ട്. പാക്കിസ്ഥാനിൽ 270 മത്സ്യത്തൊഴിലാളികളെക്കൂടാതെ 54 സാധാരണക്കാരായ ഇന്ത്യക്കാരും തടവിലുണ്ട്.