ന്യൂഡൽഹി: വിവിധ ലോകരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുമായി രാഹുൽ ഗാന്ധി സംവദിച്ചു. ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ഇന്ത്യയിൽ നിന്നുള്ള മലയാളി നഴ്സുമാർ അടക്കമുള്ളവരുമായാണു രാഹുൽ സംഭാഷണം നടത്തിയത്.
ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ജന്മദിനമായ ജൂലൈ ഒന്ന് ദേശീയ ഡോക്ടർ ദിനം ആയി ആചരിക്കുന്ന ദിവസമാണ് രാഹുൽ നഴ്സുമാരുമായി കോവിഡ് പ്രതിസന്ധിയും പ്രതിരോധവും ചർച്ച ചെയ്തത്. മലയാളി നഴ്സുമാരെ പ്രതിനിധീകരിച്ച് എയിംസിൽ ജോലി ചെയ്യുന്ന വിപിൻ കൃഷ്ണനാണ് രാഹുലുമായി സംസാരിച്ചത്.
ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ രാഹുലുമായുള്ള സംവാദത്തിൽ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഏറെ അഭിമാനമുള്ള കാര്യമാണെന്ന് വിപിൻ കൃഷ്ണൻ പറഞ്ഞു. ആദ്യമാണ് ഒരു പൊതുവേദിയിൽ ഏതെങ്കിലും ഒരു രാഷ്ട്രീയനേതാവ് ഇത്തരത്തിൽ നഴ്സുമാരുമായി സംസാരിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള നഴ്സുമാരെ ഓർത്ത് അഭിമാനിക്കുന്നു. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ നിങ്ങൾ നടത്തുന്ന കഠിനാധ്വാനങ്ങൾക്ക് പ്രത്യേകം നന്ദിയുണ്ട് എന്നും രാഹുൽ പറഞ്ഞു. കോവിഡ് പ്രതിരോധ രംഗത്ത് നഴ്സുമാരുടെ അനുഭവങ്ങളും രാഹുൽ ചോദിച്ചറിഞ്ഞു. വിദേശത്തുള്ള നഴ്സുമാർക്ക് ഇന്ത്യയിൽ നിന്ന് എന്ത് സഹായമാണ് ഇപ്പോൾ വേണ്ടതെന്നും രാഹുൽ ആരാഞ്ഞു.
തങ്ങളോട് സന്പർക്കം പുലർത്തുന്നതും സംസാരിക്കുന്നതും തന്നെയാണ് ഏറ്റവും പ്രധാന കാര്യമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത നഴ്സുമാരുടെ മറുപടി.
ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ജന്മദിനമായ ജൂലൈ ഒന്ന് ദേശീയ ഡോക്ടർ ദിനം ആയി ആചരിക്കുന്ന ദിവസമാണ് രാഹുൽ നഴ്സുമാരുമായി കോവിഡ് പ്രതിസന്ധിയും പ്രതിരോധവും ചർച്ച ചെയ്തത്. മലയാളി നഴ്സുമാരെ പ്രതിനിധീകരിച്ച് എയിംസിൽ ജോലി ചെയ്യുന്ന വിപിൻ കൃഷ്ണനാണ് രാഹുലുമായി സംസാരിച്ചത്.
ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ രാഹുലുമായുള്ള സംവാദത്തിൽ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഏറെ അഭിമാനമുള്ള കാര്യമാണെന്ന് വിപിൻ കൃഷ്ണൻ പറഞ്ഞു. ആദ്യമാണ് ഒരു പൊതുവേദിയിൽ ഏതെങ്കിലും ഒരു രാഷ്ട്രീയനേതാവ് ഇത്തരത്തിൽ നഴ്സുമാരുമായി സംസാരിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള നഴ്സുമാരെ ഓർത്ത് അഭിമാനിക്കുന്നു. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ നിങ്ങൾ നടത്തുന്ന കഠിനാധ്വാനങ്ങൾക്ക് പ്രത്യേകം നന്ദിയുണ്ട് എന്നും രാഹുൽ പറഞ്ഞു. കോവിഡ് പ്രതിരോധ രംഗത്ത് നഴ്സുമാരുടെ അനുഭവങ്ങളും രാഹുൽ ചോദിച്ചറിഞ്ഞു. വിദേശത്തുള്ള നഴ്സുമാർക്ക് ഇന്ത്യയിൽ നിന്ന് എന്ത് സഹായമാണ് ഇപ്പോൾ വേണ്ടതെന്നും രാഹുൽ ആരാഞ്ഞു.
തങ്ങളോട് സന്പർക്കം പുലർത്തുന്നതും സംസാരിക്കുന്നതും തന്നെയാണ് ഏറ്റവും പ്രധാന കാര്യമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത നഴ്സുമാരുടെ മറുപടി.