ഹോങ്കോംഗ്: ഹോങ്കോംഗിലെ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ചൈന കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരേ പ്രതിഷേധം ശക്തം. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് ചൈനയ്ക്കു കൈമാറിയതിന്റെ 23-ാം വർഷികദിനമായ ഇന്നലെ രാജ്യത്തു പ്രതിഷേധം കടുത്തു. ഹോങ്കോംഗ് കൈമാറ്റ വാർഷിക ദിനത്തിൽ സാധാരണ നടത്താറുണ്ടായിരുന്ന മാർച്ചിനു പോലീസ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചൈനീസ് അനുകൂല ഭരണകൂടത്തിനെതിരേ മാസ്ക് ധരിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി. കണ്ണീർവാതകവും കുരുമുളക് പെല്ലറ്റും ഉപയോഗിച്ച് പോലീസ് പ്രതിഷേധക്കാരെ നേരിട്ടു.
പുതിയ നിയമപ്രകാരം ഒന്പതു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹോങ്കോംഗ് പതാകയും ബ്രിട്ടീഷ് പതാകയുമായി സ്വതന്ത്ര ഹോങ്കോംഗ് ആവശ്യമുന്നയിച്ച് പ്രതിഷേധം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിവിധ വകുപ്പുകൾ ചുമത്തി 300 പേരെ അറസ്റ്റ് ചെയ്തതായി ഫേസ്ബുക്കിലൂടെ ഹോങ്കോംഗ് പോലീസ് അറിയിച്ചു. അനധികൃതമായി സംഘം ചേരൽ, ആയുധം കൈയിൽ വയ്ക്കൽ, ദേശീയ സുരക്ഷാ നിയമം ലംഘിക്കൽ തുടങ്ങിയ വകുപ്പുകളാണു പ്രതിഷേധക്കാർക്കെതിരേ ചുമത്തിയിരിക്കുന്നത്.
വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ പുതിയ നിയമത്തെ ഹോങ്കോംഗ് ഭരണാധിപ കാരി ലാം ന്യായീകരിച്ചു. ഹോങ്കോംഗ് സ്പെഷൽ അഡ്മിനിസ്ട്രേറ്റീവ് റീജണും (എച്ച്കെഎസ്ആർഎ) ചൈനീസ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തിലെ പ്രധാന വഴിത്തിരിവാണ് പുതിയ നിയമമെന്നു ചീഫ് എക്സിക്യൂട്ടീവ് കാരി ലാംഗ് പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തൽ നടന്നു.
പതാക ഉയർത്തുന്നതിനെതിരേ ദ ലീഗ് ഓഫ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഹോങ്കോംഗ് ദേശീയ സുരക്ഷാ നിയമത്തിനു നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈനീസ് പാർലമെന്റ്) സ്റ്റാൻഡിംഗ് കമ്മിറ്റി ചൊവ്വാഴ്ചയാണ് അംഗീകാരം നൽകിയത്. ഇതിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഒപ്പുവച്ചതോടെ നിയമമായി. ഇതോടെ ഹോങ്കോംഗ് ഭരണഘടനയുടെ അടിസ്ഥാന നിയമമായി ഇതു മാറി.
പുതിയ നിയമപ്രകാരം ഒന്പതു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹോങ്കോംഗ് പതാകയും ബ്രിട്ടീഷ് പതാകയുമായി സ്വതന്ത്ര ഹോങ്കോംഗ് ആവശ്യമുന്നയിച്ച് പ്രതിഷേധം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിവിധ വകുപ്പുകൾ ചുമത്തി 300 പേരെ അറസ്റ്റ് ചെയ്തതായി ഫേസ്ബുക്കിലൂടെ ഹോങ്കോംഗ് പോലീസ് അറിയിച്ചു. അനധികൃതമായി സംഘം ചേരൽ, ആയുധം കൈയിൽ വയ്ക്കൽ, ദേശീയ സുരക്ഷാ നിയമം ലംഘിക്കൽ തുടങ്ങിയ വകുപ്പുകളാണു പ്രതിഷേധക്കാർക്കെതിരേ ചുമത്തിയിരിക്കുന്നത്.
വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ പുതിയ നിയമത്തെ ഹോങ്കോംഗ് ഭരണാധിപ കാരി ലാം ന്യായീകരിച്ചു. ഹോങ്കോംഗ് സ്പെഷൽ അഡ്മിനിസ്ട്രേറ്റീവ് റീജണും (എച്ച്കെഎസ്ആർഎ) ചൈനീസ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തിലെ പ്രധാന വഴിത്തിരിവാണ് പുതിയ നിയമമെന്നു ചീഫ് എക്സിക്യൂട്ടീവ് കാരി ലാംഗ് പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തൽ നടന്നു.
പതാക ഉയർത്തുന്നതിനെതിരേ ദ ലീഗ് ഓഫ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഹോങ്കോംഗ് ദേശീയ സുരക്ഷാ നിയമത്തിനു നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈനീസ് പാർലമെന്റ്) സ്റ്റാൻഡിംഗ് കമ്മിറ്റി ചൊവ്വാഴ്ചയാണ് അംഗീകാരം നൽകിയത്. ഇതിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഒപ്പുവച്ചതോടെ നിയമമായി. ഇതോടെ ഹോങ്കോംഗ് ഭരണഘടനയുടെ അടിസ്ഥാന നിയമമായി ഇതു മാറി.