ജറുസലേം: വെസ്റ്റ് ബാങ്കിലെ ചില ഭാഗങ്ങൾ ഇസ്രയേലുമായി കൂട്ടിച്ചേർക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കം ഉടൻ ആരംഭിക്കാൻ സാധ്യതയില്ലെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി. വെസ്റ്റ് ബാങ്ക് ഇസ്രയേലിനോടു കൂട്ടിച്ചേർക്കുന്ന നടപടി ബുധനാഴ്ച ആരംഭിക്കാനാണു നെതന്യാഹു പദ്ധതിയിട്ടിരുന്നത്. എന്നാൽ, നടപടി എപ്പോൾ ആംരഭിക്കുമെന്ന് അറിയില്ലെന്ന് ഗാബി അഷ്കെനാസി പറഞ്ഞു. സഖ്യകക്ഷി സർക്കാരിലെ ചില അംഗങ്ങൾക്കു പുതിയ നീക്കത്തിൽ എതിർപ്പുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പദ്ധതിയുടെ ഭാഗമായാണു പുതിയ നീക്കം. വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം നിയന്ത്രണം ഇസ്രയേലിന്റെ കൈയിലാണ്. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ഇസ്രയേൽ ഏറ്റെടുത്തശേഷം ബാക്കി പ്രദേശത്ത് പലസ്തീനു സ്വയംഭരണം നൽകാനാണുനീക്കം. എന്നാൽ, ഇസ്രയേലിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്നും യൂറോപ്യൻ യൂണിയനും അറബ് രാജ്യങ്ങളും പറയുന്നു. ഇസ്രയേലിന്റെ സഖ്യരാജ്യമായ ബ്രിട്ടനും പുതിയ നീക്കത്തെ എതിർത്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പദ്ധതിയുടെ ഭാഗമായാണു പുതിയ നീക്കം. വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം നിയന്ത്രണം ഇസ്രയേലിന്റെ കൈയിലാണ്. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ഇസ്രയേൽ ഏറ്റെടുത്തശേഷം ബാക്കി പ്രദേശത്ത് പലസ്തീനു സ്വയംഭരണം നൽകാനാണുനീക്കം. എന്നാൽ, ഇസ്രയേലിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്നും യൂറോപ്യൻ യൂണിയനും അറബ് രാജ്യങ്ങളും പറയുന്നു. ഇസ്രയേലിന്റെ സഖ്യരാജ്യമായ ബ്രിട്ടനും പുതിയ നീക്കത്തെ എതിർത്തു.