ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് സൗജന്യറേഷൻ നൽകുന്ന ഗരീബ് കല്യാണ്‍ അന്നയോജന നവംബർ വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതനുസരിച്ച് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാം കുടുംബങ്ങൾക്കും നവംബർ വരെ സൗജന്യ റേഷൻ നൽകും. രാജ്യത്തെ 80 കോടി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയനുസരിച്ച് ഒരു കുടുംബത്തിന് അഞ്ചു കിലോ അരിയും ഒരു കിലോ പരിപ്പും പ്രതിമാസം സൗജന്യമായി ലഭിക്കും. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എന്നാൽ, അതിർത്തിയിൽ ചൈനയുമായുള്ള വിഷയങ്ങളെക്കുറിച്ചൊരു വാക്കു പോലും 17 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മോദി പരാമർശിച്ചില്ല. പ്രധാനമായും അണ്‍ലോക്ക് രണ്ടാം ഘട്ടത്തെക്കുറിച്ചു മാത്രമാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി രാജ്യത്ത് ആയിരക്കണക്കിനു വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഗുണകരമായെന്നും മോദി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനായുള്ള സുരക്ഷാ നടപടിക്രമങ്ങളിൽ ആർക്കുംതന്നെ ഒഴിവുകളില്ല. പഞ്ചായത്ത് പ്രസിഡന്റായാലും പ്രധാനമന്ത്രി ആയാലും ആരുംതന്നെ നിയമത്തിന് അതീതരല്ല.
എല്ലാവരും മാസ്ക് ധരിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. മുന്‍പ് എല്ലാവരും മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും കൈകൾ കഴുകുന്നതിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അശ്രദ്ധ കൂടുതൽ ആശങ്ക വളർത്തുകയാണ്. ആളുകൾ ഇക്കാര്യങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്നും മോദി പറഞ്ഞു.
കോവിഡ് മരണനിരക്കിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം ഭേദപ്പെട്ട നിലയിലാണെന്ന് മോദി പറഞ്ഞു. കൃത്യസമയത്തെ ലോക്ക്ഡൗണ്‍ രാജ്യത്തെ മരണനിരക്ക് കുറച്ചു. മറ്റു രോഗങ്ങൾക്കെതിരേ മുൻകരുതൽ വേണം. പനിയും ചുമയും ഉൾപ്പെടെ മറ്റു രോഗങ്ങൾ പടരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും മുൻകരുതലെടുക്കണം.
ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ കേന്ദ്രസർക്കാർ കരുതലെടുത്തു. ജൻധൻ അക്കൗണ്ടുകളിൽ 21,000 കോടി രൂപ നേരിട്ട് നൽകി. ഒന്‍പതു കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി നൽകി. ഗ്രാമങ്ങളിലേക്കു മടങ്ങിയ തൊഴിലാളികൾക്കായി 50,000 കോടി രൂപ നൽകിയെന്നും മോദി പറഞ്ഞു.
സെബി മാത്യു
ഇതനുസരിച്ച് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാം കുടുംബങ്ങൾക്കും നവംബർ വരെ സൗജന്യ റേഷൻ നൽകും. രാജ്യത്തെ 80 കോടി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയനുസരിച്ച് ഒരു കുടുംബത്തിന് അഞ്ചു കിലോ അരിയും ഒരു കിലോ പരിപ്പും പ്രതിമാസം സൗജന്യമായി ലഭിക്കും. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എന്നാൽ, അതിർത്തിയിൽ ചൈനയുമായുള്ള വിഷയങ്ങളെക്കുറിച്ചൊരു വാക്കു പോലും 17 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മോദി പരാമർശിച്ചില്ല. പ്രധാനമായും അണ്‍ലോക്ക് രണ്ടാം ഘട്ടത്തെക്കുറിച്ചു മാത്രമാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി രാജ്യത്ത് ആയിരക്കണക്കിനു വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഗുണകരമായെന്നും മോദി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനായുള്ള സുരക്ഷാ നടപടിക്രമങ്ങളിൽ ആർക്കുംതന്നെ ഒഴിവുകളില്ല. പഞ്ചായത്ത് പ്രസിഡന്റായാലും പ്രധാനമന്ത്രി ആയാലും ആരുംതന്നെ നിയമത്തിന് അതീതരല്ല.
എല്ലാവരും മാസ്ക് ധരിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. മുന്‍പ് എല്ലാവരും മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും കൈകൾ കഴുകുന്നതിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അശ്രദ്ധ കൂടുതൽ ആശങ്ക വളർത്തുകയാണ്. ആളുകൾ ഇക്കാര്യങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്നും മോദി പറഞ്ഞു.
കോവിഡ് മരണനിരക്കിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം ഭേദപ്പെട്ട നിലയിലാണെന്ന് മോദി പറഞ്ഞു. കൃത്യസമയത്തെ ലോക്ക്ഡൗണ്‍ രാജ്യത്തെ മരണനിരക്ക് കുറച്ചു. മറ്റു രോഗങ്ങൾക്കെതിരേ മുൻകരുതൽ വേണം. പനിയും ചുമയും ഉൾപ്പെടെ മറ്റു രോഗങ്ങൾ പടരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും മുൻകരുതലെടുക്കണം.
ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ കേന്ദ്രസർക്കാർ കരുതലെടുത്തു. ജൻധൻ അക്കൗണ്ടുകളിൽ 21,000 കോടി രൂപ നേരിട്ട് നൽകി. ഒന്‍പതു കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി നൽകി. ഗ്രാമങ്ങളിലേക്കു മടങ്ങിയ തൊഴിലാളികൾക്കായി 50,000 കോടി രൂപ നൽകിയെന്നും മോദി പറഞ്ഞു.
സെബി മാത്യു