ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി പറയുന്നത് മേയ്ക്ക് ഇൻ ഇന്ത്യയെന്നും വാങ്ങുന്നത് ചൈനയിൽനിന്നാണെന്നും ട്വിറ്ററിൽ രാഹുൽ വിമർശിച്ചു.
യുപിഎ സർക്കാരിന്റെ ഇറക്കുമതിയേക്കാൾ കൂടുതൽ എൻഡിഎ സർക്കാരിന്റെ കാലത്തുള്ളതെന്നു ചൂണ്ടിക്കാട്ടുന്ന ഗ്രാഫ് രാഹുൽ പോസ്റ്റ് ചെയ്തു.
വസ്തുതകൾ കള്ളം പറയില്ല എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. യുപിഎ സർക്കാർ 12-13 ശതമാനം വരെയായിരുന്നു ചൈനയിൽ നിന്നു ഇറക്കുമതി നടത്തിയിരുന്നത്. ഇത് ബിജെപി സർക്കാരിന്റെ കാലത്ത് 2020ൽ 17-18 ശതമാനത്തിലെത്തിയതായും രാഹുൽ ചൂണ്ടിക്കാട്ടുന്നു.
യുപിഎ സർക്കാരിന്റെ ഇറക്കുമതിയേക്കാൾ കൂടുതൽ എൻഡിഎ സർക്കാരിന്റെ കാലത്തുള്ളതെന്നു ചൂണ്ടിക്കാട്ടുന്ന ഗ്രാഫ് രാഹുൽ പോസ്റ്റ് ചെയ്തു.
വസ്തുതകൾ കള്ളം പറയില്ല എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. യുപിഎ സർക്കാർ 12-13 ശതമാനം വരെയായിരുന്നു ചൈനയിൽ നിന്നു ഇറക്കുമതി നടത്തിയിരുന്നത്. ഇത് ബിജെപി സർക്കാരിന്റെ കാലത്ത് 2020ൽ 17-18 ശതമാനത്തിലെത്തിയതായും രാഹുൽ ചൂണ്ടിക്കാട്ടുന്നു.