കറാച്ചി: പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു നേരേ ആയുധധാരികളായ നാലു ഭീകരർ നടത്തിയ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരും പോലീസുകാരുമുൾപ്പെടെ 11 പേർ മരിച്ചു. കാറിൽ എത്തിയ ഭീകരർ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് കെട്ടിടത്തിനു നേരേ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. കെട്ടിടത്തിനുള്ളിൽ കടക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും പരാജയപ്പെടുത്തിയതായി ഡിഎസ്പി ജമീൽ അഹമ്മദ് പറഞ്ഞു.
ആക്രമണമാരംഭിച്ച ഉടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇതോടെ ഭീകരർ പിന്നോട്ട് വലിഞ്ഞു. ഉടൻതന്നെ പാക് പോലീസും റേഞ്ചേഴ്സും സ്ഥലത്തെത്തി ബാക്കി ഭീകരരെ വധിച്ചു. വെടിവയ്പിൽ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽനിന്ന് ആയുധങ്ങളും ഭക്ഷണസാധനങ്ങളും കണ്ടെത്തി. കെട്ടിടത്തിലുള്ളവരെ ബന്ദികളാക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസിഡന്റ് ആരിഫ് ആൽവിയും പ്രധാനമന്ത്രി ഇമ്രാൻ ഖാനും അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യുമായി ബന്ധമുള്ള മജീദ് ബ്രിഗേഡ് ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം ഗ്വാദറിലെ പേൾ കോണ്ടിനന്റൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ഈ സംഘമായിരുന്നു. ഈ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു.
ആക്രമണമാരംഭിച്ച ഉടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇതോടെ ഭീകരർ പിന്നോട്ട് വലിഞ്ഞു. ഉടൻതന്നെ പാക് പോലീസും റേഞ്ചേഴ്സും സ്ഥലത്തെത്തി ബാക്കി ഭീകരരെ വധിച്ചു. വെടിവയ്പിൽ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽനിന്ന് ആയുധങ്ങളും ഭക്ഷണസാധനങ്ങളും കണ്ടെത്തി. കെട്ടിടത്തിലുള്ളവരെ ബന്ദികളാക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസിഡന്റ് ആരിഫ് ആൽവിയും പ്രധാനമന്ത്രി ഇമ്രാൻ ഖാനും അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യുമായി ബന്ധമുള്ള മജീദ് ബ്രിഗേഡ് ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം ഗ്വാദറിലെ പേൾ കോണ്ടിനന്റൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ഈ സംഘമായിരുന്നു. ഈ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു.