ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ-ചൈന ലെഫ്റ്റനന്റ് ജനറൽതലത്തിൽ ഇന്നു കൂടിക്കാഴ്ച നടത്തും. കിഴക്കൻ ലഡാക്കിലെ ചുഷൂളിൽ ഇന്ത്യയുടെ പ്രദേശത്താണ് ചർച്ച. അതിർത്തി വിഷയത്തിൽ ഇതിനു മുൻപ് രണ്ടു തവണയും ചർച്ച നടന്നത് ചൈനീസ് അധീന പ്രദേശമായ മോൾഡോയിൽ ആയിരുന്നു. ഇരു സേനകളുടെയും അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം തന്നെയാണ് ചർച്ചയുടെ മുഖ്യ അജൻഡ.
നയതന്ത്ര, സൈനിക തലങ്ങളിൽ ഇതുവരെ നടന്ന ചർച്ചകളിൽ കാര്യമായ ഫലമുണ്ടായിട്ടില്ല. ചൈന ധാരണകൾ പാലിക്കാൻ തയാറാകാത്തതിനാൽ സേനാ പിന്മാറ്റം വഴിമുട്ടിയിരിക്കുകയാണ്. അതിനിടയിൽ അതിർത്തിയിലെ സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്നു. പ്രശ്നം പരിഹരിക്കുംവരെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ വീഡിയോ കോണ്‍ഫറൻസ് വഴി പ്രതിവാര ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്.
ചർച്ചകൾ തുടരുന്പോഴും ഗൽവാൻ താഴ്വരയിൽ ഡെപ്സാംഗ് സമതലത്തിലും പാംഗോംഗ് തടാകത്തിനരികിലുമുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്താൻ ചൈന ഇതുവരെ തയാറായിട്ടില്ല. തർക്കം നിലനിൽക്കുന്ന പോയിന്റുകളിൽനിന്നെല്ലാം തന്നെ ചൈന സേനാ പിൻമാറ്റം നടത്തണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെടും. ഇന്നു രാവിലെ 10.30ന് ചർച്ച ആരംഭിക്കുമെന്നാണു വിവരം.
എന്നാൽ, അതിർത്തി വിഷയത്തിൽ ചർച്ചയ്ക്കൊരുങ്ങി നിൽക്കുന്പോഴും ഗൽവാൻ താഴ്വരയിൽ ചൈനയുടെ സൈന്യം ഇന്ത്യൻ ഭാഗത്തേക്ക് 423 മീറ്റർ കടന്നുകയറിയെന്നാണ് ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്.
ജൂണ്‍ 25ന് എടുത്ത ഉപഗ്രഹ ചിത്രം ഇന്നലെ എൻഡിടിവിയാണ് പുറത്തു വിട്ടത്. കടന്നുകയറ്റം നടത്തിയ സ്ഥലത്ത് ചൈനീസ് പട്ടാളത്തിന്റെ 16 ടാർപോളിൻ ടെന്റുകളും ഒരു വലിയ ഷെൽട്ടറും പതിനാല് വാഹനങ്ങളും ഉണ്ടെന്നാണു റിപ്പോർട്ട്.
സെബി മാത്യു
നയതന്ത്ര, സൈനിക തലങ്ങളിൽ ഇതുവരെ നടന്ന ചർച്ചകളിൽ കാര്യമായ ഫലമുണ്ടായിട്ടില്ല. ചൈന ധാരണകൾ പാലിക്കാൻ തയാറാകാത്തതിനാൽ സേനാ പിന്മാറ്റം വഴിമുട്ടിയിരിക്കുകയാണ്. അതിനിടയിൽ അതിർത്തിയിലെ സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്നു. പ്രശ്നം പരിഹരിക്കുംവരെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ വീഡിയോ കോണ്‍ഫറൻസ് വഴി പ്രതിവാര ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്.
ചർച്ചകൾ തുടരുന്പോഴും ഗൽവാൻ താഴ്വരയിൽ ഡെപ്സാംഗ് സമതലത്തിലും പാംഗോംഗ് തടാകത്തിനരികിലുമുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്താൻ ചൈന ഇതുവരെ തയാറായിട്ടില്ല. തർക്കം നിലനിൽക്കുന്ന പോയിന്റുകളിൽനിന്നെല്ലാം തന്നെ ചൈന സേനാ പിൻമാറ്റം നടത്തണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെടും. ഇന്നു രാവിലെ 10.30ന് ചർച്ച ആരംഭിക്കുമെന്നാണു വിവരം.
എന്നാൽ, അതിർത്തി വിഷയത്തിൽ ചർച്ചയ്ക്കൊരുങ്ങി നിൽക്കുന്പോഴും ഗൽവാൻ താഴ്വരയിൽ ചൈനയുടെ സൈന്യം ഇന്ത്യൻ ഭാഗത്തേക്ക് 423 മീറ്റർ കടന്നുകയറിയെന്നാണ് ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്.
ജൂണ്‍ 25ന് എടുത്ത ഉപഗ്രഹ ചിത്രം ഇന്നലെ എൻഡിടിവിയാണ് പുറത്തു വിട്ടത്. കടന്നുകയറ്റം നടത്തിയ സ്ഥലത്ത് ചൈനീസ് പട്ടാളത്തിന്റെ 16 ടാർപോളിൻ ടെന്റുകളും ഒരു വലിയ ഷെൽട്ടറും പതിനാല് വാഹനങ്ങളും ഉണ്ടെന്നാണു റിപ്പോർട്ട്.
സെബി മാത്യു