ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ബിജെപി നേതാവിന്റെ മകന്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രത്തിന്റെ പേരിൽ വിവാദം. ഹാർഡ്ലി ഡേവിഡ്സണിന്റെ ലിമിറ്റഡ് എഡിഷൻ ബൈക്കായ സിവിഒ 2020ത്തിലിരിക്കുന്ന ചിത്രമാണ് വിവാദമായത്. ചീഫ് ജസ്റ്റീസിന്റെ ജന്മനാടായ നാഗ്പുരിൽനിന്നുള്ളതാണു ചിത്രം.
ഹെൽമറ്റോ മാസ്കോ ഇല്ലാതെയാണ് ബൈക്കിൽ ഇരിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ബൈക്ക് ഓടിച്ചതിനു ശേഷമാണ് ചിത്രമെടുത്തതെന്നുമാണ് ആരോപണം. ബിജെപി നേതാവ് സോൻബ മുസാലെയുടെ മകൻ രോഹിത് സോൻബാജി മുസാലെയുടെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിനെതിരേ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് രംഗത്തെത്തി. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അറിയിച്ചു. നാഗ്പുർ രാജ്ഭവനിൽ നടത്തിയ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് തൊട്ടടുത്ത ഹാർഡ്ലി ഡേവിഡ്സണ് ഡീലറുടെ ഷോറൂം സന്ദർശിക്കുകയും ബൈക്കിലിരുന്നു ചിത്രമെടുക്കുകയും ചെയ്തത്. ചീഫ് ജസ്റ്റീസ് വാഹനം ഓടിച്ചില്ല. ബൈക്കിൽ ഇരിക്കുക മാത്രമാണു ചെയ്തതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഹെൽമറ്റോ മാസ്കോ ഇല്ലാതെയാണ് ബൈക്കിൽ ഇരിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ബൈക്ക് ഓടിച്ചതിനു ശേഷമാണ് ചിത്രമെടുത്തതെന്നുമാണ് ആരോപണം. ബിജെപി നേതാവ് സോൻബ മുസാലെയുടെ മകൻ രോഹിത് സോൻബാജി മുസാലെയുടെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിനെതിരേ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് രംഗത്തെത്തി. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അറിയിച്ചു. നാഗ്പുർ രാജ്ഭവനിൽ നടത്തിയ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് തൊട്ടടുത്ത ഹാർഡ്ലി ഡേവിഡ്സണ് ഡീലറുടെ ഷോറൂം സന്ദർശിക്കുകയും ബൈക്കിലിരുന്നു ചിത്രമെടുക്കുകയും ചെയ്തത്. ചീഫ് ജസ്റ്റീസ് വാഹനം ഓടിച്ചില്ല. ബൈക്കിൽ ഇരിക്കുക മാത്രമാണു ചെയ്തതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.