ന്യൂ ഡൽഹി: ചൈനീസ് ഭീഷണിയുടെ സാഹചര്യത്തിൽ ഫ്രാൻസിൽനിന്നു റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ വേഗമെത്തിക്കും. ജൂലൈ 27ന് അംബാല വ്യോമതാവളത്തിൽ ആറു റഫാൽ വിമാനങ്ങൾ എത്തും. ആദ്യബാച്ചിൽ നാലു വിമാനങ്ങൾ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജൂൺ രണ്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. റഫാൽ യുദ്ധവിമാനങ്ങൾ കൃത്യസമയത്ത് എത്തിക്കുമെന്ന് പാർലി ഉറപ്പുനല്കിയിരരുന്നു.
36 റഫാൽ പോർവിമാനങ്ങളാണു ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. 58,000 കോടി രൂപയുടേതാണു കരാർ. 2016ലാണ് കരാർ ഒപ്പിട്ടത്. 2021 ഫെബ്രുവരിയോടെ 18 വിമാനങ്ങളും ബാക്കി 2022 ഏപ്രിൽ-മേയ് മാസത്തോടെയും ഇന്ത്യയിലെത്തിക്കുമെന്നാണു കരാറിൽ പറഞ്ഞിരിക്കുന്നത്. 2019 ഒക്ടോബർ എട്ടിനാണ് ആദ്യ റഫാൽ വിമാനം ഇന്ത്യക്കു കൈമാറിയത്.
യൂറോപ്യൻ മിസൈൽ നിർമാതാക്കളായ എംബിഡിഎയുടെ മീറ്റിയോർ എയർ ടു എയർ മിസൈൽ, സ്കാൾപ് ക്രൂസ് മിസൈൽ എന്നിവ അടക്കമുള്ളവയുമായാണ് റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നത്. ഇന്ത്യക്കുവേണ്ടി മാത്രം നടത്തിയ പരിഷ്കാരങ്ങളും റഫാൽ യുദ്ധവിമാനങ്ങളിൽ ഉണ്ടാകും.
ഇസ്രയേൽ നിർമിത ഹെൽമെറ്റ് മൗണ്ടഡ് ഡിസ്പ്ലേ, റഡാർ വാണിംഗ് റിസീവറുകൾ, ലോ ബാൻഡ് ജാമറുകൾ, പത്തു മണിക്കൂർ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡിംഗ്, ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയവയാണ് ഇവ.
36 റഫാൽ പോർവിമാനങ്ങളാണു ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. 58,000 കോടി രൂപയുടേതാണു കരാർ. 2016ലാണ് കരാർ ഒപ്പിട്ടത്. 2021 ഫെബ്രുവരിയോടെ 18 വിമാനങ്ങളും ബാക്കി 2022 ഏപ്രിൽ-മേയ് മാസത്തോടെയും ഇന്ത്യയിലെത്തിക്കുമെന്നാണു കരാറിൽ പറഞ്ഞിരിക്കുന്നത്. 2019 ഒക്ടോബർ എട്ടിനാണ് ആദ്യ റഫാൽ വിമാനം ഇന്ത്യക്കു കൈമാറിയത്.
യൂറോപ്യൻ മിസൈൽ നിർമാതാക്കളായ എംബിഡിഎയുടെ മീറ്റിയോർ എയർ ടു എയർ മിസൈൽ, സ്കാൾപ് ക്രൂസ് മിസൈൽ എന്നിവ അടക്കമുള്ളവയുമായാണ് റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നത്. ഇന്ത്യക്കുവേണ്ടി മാത്രം നടത്തിയ പരിഷ്കാരങ്ങളും റഫാൽ യുദ്ധവിമാനങ്ങളിൽ ഉണ്ടാകും.
ഇസ്രയേൽ നിർമിത ഹെൽമെറ്റ് മൗണ്ടഡ് ഡിസ്പ്ലേ, റഡാർ വാണിംഗ് റിസീവറുകൾ, ലോ ബാൻഡ് ജാമറുകൾ, പത്തു മണിക്കൂർ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡിംഗ്, ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയവയാണ് ഇവ.