ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഡൽഹി സർക്കാർ പ്ലാസ്മ ബാങ്ക് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഡൽഹിയിൽ കോവിഡ് മുക്തരായവർ മറ്റു രോഗബാധിതരുടെ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അടുത്ത രണ്ടു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ഡൽഹി സർക്കാരിന്റെ പ്ലാസ്മ ബാങ്ക് പ്രവർത്തനം ആരംഭിക്കുമെന്നും കേജരിവാൾ ഉറപ്പു നൽകി.
ദക്ഷിണ ഡൽഹിയിലെ വസന്ത്കുഞ്ചിൽ ലിവർ ആന്‍ഡ് ബിലിയറി സയൻസിലാണ് പ്ലാസ്മ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. പ്ലാസ്മ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ എത്താനുള്ള യാത്രാ സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തുമെന്നും കേജരിവാൾ അറിയിച്ചു.
ദക്ഷിണ ഡൽഹിയിലെ വസന്ത്കുഞ്ചിൽ ലിവർ ആന്‍ഡ് ബിലിയറി സയൻസിലാണ് പ്ലാസ്മ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. പ്ലാസ്മ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ എത്താനുള്ള യാത്രാ സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തുമെന്നും കേജരിവാൾ അറിയിച്ചു.