ടെഹ്റാൻ: മുതിർന്ന സൈനികോദ്യോഗസ്ഥൻ ക്വാസിം സുലൈമാനി ബാഗ്ദാദിൽ വച്ച് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും മറ്റ് 30 പേർക്കുമെതിരേ ഇറാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ട്രംപിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.
ഇറാന്റെ നടപടി അമേരിക്കയുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനു കാരണമാകും. ജനുവരി മൂന്നിനാണ് ബാഗ്ദാദ് വിമാനത്താവളത്തിനടുത്തുവച്ച് സുലൈമാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. കേസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും മറ്റ് 30 പേർക്കുമെതിരേ കൊലപാതകം, ഭീകരപ്രവർത്തനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് അഭിഭാഷകൻ അലി അൽക്വാസിമെഹർ പറഞ്ഞതായി ഐഎസ്എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ട്രംപിനെക്കൂടാതുള്ള മറ്റു പ്രതികളുടെ പേര് അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടില്ല. ട്രംപിന്റെ പ്രസിഡന്റ് കാലാവധി അവസാനിച്ച ശേഷം കേസുമായി മുന്നോട്ടു പോകാനാണ് ഇറാന്റെ തീരുമാനം. സംഭവത്തിൽ ഇന്റർപോൾ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ട്രംപിനും കൂട്ടാളികൾക്കും എതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഇറാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ നടപടി അമേരിക്കയുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനു കാരണമാകും. ജനുവരി മൂന്നിനാണ് ബാഗ്ദാദ് വിമാനത്താവളത്തിനടുത്തുവച്ച് സുലൈമാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. കേസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും മറ്റ് 30 പേർക്കുമെതിരേ കൊലപാതകം, ഭീകരപ്രവർത്തനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് അഭിഭാഷകൻ അലി അൽക്വാസിമെഹർ പറഞ്ഞതായി ഐഎസ്എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ട്രംപിനെക്കൂടാതുള്ള മറ്റു പ്രതികളുടെ പേര് അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടില്ല. ട്രംപിന്റെ പ്രസിഡന്റ് കാലാവധി അവസാനിച്ച ശേഷം കേസുമായി മുന്നോട്ടു പോകാനാണ് ഇറാന്റെ തീരുമാനം. സംഭവത്തിൽ ഇന്റർപോൾ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ട്രംപിനും കൂട്ടാളികൾക്കും എതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഇറാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.