ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ പ്രദേശങ്ങളിലേക്കുള്ള ചൈനീസ് കടന്നുകയറ്റം തടയാൻ ഇന്ത്യ കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ചു. ഗൽവാൻ സംഘർഷമുണ്ടാകുന്നതിനു മാസങ്ങൾക്കു മുന്പുതന്നെ കൂടുതൽ സൈന്യത്തെ അതിർത്തിയിലെത്തിക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായും വെളിപ്പെടുത്തലുണ്ടായി. 45,000 ത്തോളം സൈനികരെയാണ് ഈപ്രദേശത്ത് വിന്യസിച്ചത്. 24,000 വരെയായിരുന്നു ലഡാക്ക് അതിർത്തിയിലെ സൈനിക ബലം. ഇതിനു പുറമേ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും അതിർത്തിയിലുണ്ട്.
അതേസമയം, 35,000 ത്തോളം സൈനികരെ ചൈന ഈ പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതായി കരസേനാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ചുമാർ, ഡെപ്സാംഗ്, ഡെം ചോക്, ഗോഗ്ര, ഗൽവാൻ, പാങ്ങോംഗ് തടാകം, ട്രിംഗ് ഹൈറ്റ്സ് എന്നിവിടങ്ങളിൽ കടന്നുകയറ്റം നടത്താനാണ് ചൈന ശ്രമിക്കുന്നത്. ഈപ്രദേശത്തെ ചൈനയുടെ പീപ്പിൾസ് ലിബറേഷന് ആർമിയുടെ (പിഎൽഎ) പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യ വ്യോമനിരീക്ഷണം കർശനമാക്കി.
മേയ് അവസാനത്തോടെ പിഎൽഎ ഗോഗ്രയ്ക്കു സമീപത്തേക്ക് ടാങ്കുകളും പീരങ്കികളുമായി കൂടുതൽ സൈന്യത്തെ എത്തിച്ചു. അതിർത്തിയിൽ പലയിടത്തു കടന്നുകയറ്റം നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു കരസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 15 ന് ഇന്ത്യ-ചൈന സൈനിക സംഘർഷമുണ്ടായ ഗൽവാൻ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് 14 (പിപി 14) ൽ മേയ് അഞ്ചിനും സൈനിക ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്. ജൂൺ 15ലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് സൈന്യത്തിനുണ്ടായ നഷ്ടം വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ, പാങ്ങോംഗ് തടാകത്തിൽ ചൈനീസ് സൈന്യം ബോട്ട് പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തടാകത്തി ന്റെ വടക്കൻ തീരത്തും കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. നദിയുടെ നാലാം വിരലിനും എട്ടാം വിരലിനും ഇടയിൽ 1,500 ഓളം സൈനികരെയാണ് പിഎൽഎ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന കരാറിനു വിരുദ്ധമായി നദിക്കരയിൽ ബങ്കറുകളും നിരീക്ഷണ പോസ്റ്റുകളും അവർ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ ഷിൻജിയാംഗ് സൈനിക ജില്ലയിലെ ആറാം ആയുധ വിഭാഗവും ഇന്ത്യൻ അതിർത്തിലേക്ക് നീങ്ങിയിട്ടുണ്ട്.
അതിർത്തി പ്രദേശത്തെ ചൈനയുടെ വ്യോമനീക്കം തടയാൻ ഇന്ത്യ ലഡാക്കിൽ വ്യോമപ്രതിരോധ സംവിധാനം വിന്യസിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്തുകൂടിയുള്ള ചൈനീസ് ഹെലികോപ്റ്ററുക ളുടെയും യുദ്ധവിമാനങ്ങളുടെയും നീക്കം നിരീക്ഷിക്കാനാണിത്. കിഴക്കൻ ലഡാക്കിൽ വ്യോമപ്രതിരോധ മിസൈലും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പാക് അധിനിവേശ കാഷ്മീർ പ്രദേശത്ത് ചൈനീസ് വിമാനം ലാൻഡിംഗ് നടത്തിയിരുന്നു. ഗൽവാൻ ഏറ്റുമുട്ടലിനു ശേഷവും കാരക്കോറം മലനിരയ്ക്കു സമീപം ഇന്ത്യയും ചൈനയും നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഉപഗ്രഹചിത്രങ്ങളിൽനിന്നു വ്യക്തമാണ്.
ഇന്ത്യ-ജപ്പാൻ നാവികാഭ്യാസം
ഇന്ത്യ, ജപ്പാൻ രാജ്യങ്ങളുടെ നാവികസേന ശനിയാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത അഭ്യാസപ്രകടനങ്ങൾ നടത്തി. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അഭ്യാസം. ഡോക്ക്ലാമിൽ ഇന്ത്യ-ചൈന സൈനിക സംഘർഷമുണ്ടായപ്പോൾ ജപ്പാൻ ഇന്ത്യക്കു പിന്തുണ അറിയിച്ചതാണ്. ദക്ഷിണചൈനാ കടലിലെ ചൈനീസ് കടന്നുകയറ്റം ജപ്പാനെയും ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം, 35,000 ത്തോളം സൈനികരെ ചൈന ഈ പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതായി കരസേനാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ചുമാർ, ഡെപ്സാംഗ്, ഡെം ചോക്, ഗോഗ്ര, ഗൽവാൻ, പാങ്ങോംഗ് തടാകം, ട്രിംഗ് ഹൈറ്റ്സ് എന്നിവിടങ്ങളിൽ കടന്നുകയറ്റം നടത്താനാണ് ചൈന ശ്രമിക്കുന്നത്. ഈപ്രദേശത്തെ ചൈനയുടെ പീപ്പിൾസ് ലിബറേഷന് ആർമിയുടെ (പിഎൽഎ) പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യ വ്യോമനിരീക്ഷണം കർശനമാക്കി.
മേയ് അവസാനത്തോടെ പിഎൽഎ ഗോഗ്രയ്ക്കു സമീപത്തേക്ക് ടാങ്കുകളും പീരങ്കികളുമായി കൂടുതൽ സൈന്യത്തെ എത്തിച്ചു. അതിർത്തിയിൽ പലയിടത്തു കടന്നുകയറ്റം നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു കരസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 15 ന് ഇന്ത്യ-ചൈന സൈനിക സംഘർഷമുണ്ടായ ഗൽവാൻ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് 14 (പിപി 14) ൽ മേയ് അഞ്ചിനും സൈനിക ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്. ജൂൺ 15ലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് സൈന്യത്തിനുണ്ടായ നഷ്ടം വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ, പാങ്ങോംഗ് തടാകത്തിൽ ചൈനീസ് സൈന്യം ബോട്ട് പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തടാകത്തി ന്റെ വടക്കൻ തീരത്തും കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. നദിയുടെ നാലാം വിരലിനും എട്ടാം വിരലിനും ഇടയിൽ 1,500 ഓളം സൈനികരെയാണ് പിഎൽഎ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന കരാറിനു വിരുദ്ധമായി നദിക്കരയിൽ ബങ്കറുകളും നിരീക്ഷണ പോസ്റ്റുകളും അവർ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ ഷിൻജിയാംഗ് സൈനിക ജില്ലയിലെ ആറാം ആയുധ വിഭാഗവും ഇന്ത്യൻ അതിർത്തിലേക്ക് നീങ്ങിയിട്ടുണ്ട്.
അതിർത്തി പ്രദേശത്തെ ചൈനയുടെ വ്യോമനീക്കം തടയാൻ ഇന്ത്യ ലഡാക്കിൽ വ്യോമപ്രതിരോധ സംവിധാനം വിന്യസിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്തുകൂടിയുള്ള ചൈനീസ് ഹെലികോപ്റ്ററുക ളുടെയും യുദ്ധവിമാനങ്ങളുടെയും നീക്കം നിരീക്ഷിക്കാനാണിത്. കിഴക്കൻ ലഡാക്കിൽ വ്യോമപ്രതിരോധ മിസൈലും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പാക് അധിനിവേശ കാഷ്മീർ പ്രദേശത്ത് ചൈനീസ് വിമാനം ലാൻഡിംഗ് നടത്തിയിരുന്നു. ഗൽവാൻ ഏറ്റുമുട്ടലിനു ശേഷവും കാരക്കോറം മലനിരയ്ക്കു സമീപം ഇന്ത്യയും ചൈനയും നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഉപഗ്രഹചിത്രങ്ങളിൽനിന്നു വ്യക്തമാണ്.
ഇന്ത്യ-ജപ്പാൻ നാവികാഭ്യാസം
ഇന്ത്യ, ജപ്പാൻ രാജ്യങ്ങളുടെ നാവികസേന ശനിയാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത അഭ്യാസപ്രകടനങ്ങൾ നടത്തി. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അഭ്യാസം. ഡോക്ക്ലാമിൽ ഇന്ത്യ-ചൈന സൈനിക സംഘർഷമുണ്ടായപ്പോൾ ജപ്പാൻ ഇന്ത്യക്കു പിന്തുണ അറിയിച്ചതാണ്. ദക്ഷിണചൈനാ കടലിലെ ചൈനീസ് കടന്നുകയറ്റം ജപ്പാനെയും ചൊടിപ്പിച്ചിട്ടുണ്ട്.