ചെന്നൈ: തമിഴ്നാട്ടിൽ പോലീസുകാരുടെ കൊടിയ മർദനത്തിനിരയായ ഓട്ടോറിക്ഷാ ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. തിരുനെൽവേലി ജില്ലയിലെ വീരകേരളം പുതൂർ സ്വദേശിയായ എൻ. കുമരേശൻ(25) ആണ് തിരുനെൽവേലി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കുമരേശന്റെ മരണത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. കുമരേശന്റെ പിതാവ് നവനീത കൃഷ്ണന്റെ പരാതിയെത്തുടർന്ന് വീരകേരളംപുതൂർ എസ്ഐ ചന്ദ്രശേഖറിനും പോലീസ് കോൺസ്റ്റബിൾ കുമാറും എതിരേ കേസെടുത്തു. ഇരുവരെയും സസ്പെൻഡ് ചെയ്തു. തൂത്തുക്കുടിയിൽ കഴിഞ്ഞയാഴ്ച അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ചത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സെന്തിൽ എന്നയാളും കുമരേശനും ഭൂമി സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് മേയ് എട്ടിന് വീരകേരളം പുതൂർ പോലീസ് കുമരരേശനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു.
ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന കുമരേശനെ എസ്ഐ ചന്ദ്രശേഖർ സ്റ്റേഷനിലേക്കു വിളിപ്പിച്ച് അതിക്രൂരമായി മർദിച്ചു. പിന്നീട് വിട്ടയച്ചു. ജൂൺ പത്തുമുതൽ കുമരേശൻ രോഗബാധിതനായി. ശ്വാസതടസവും ഛർദിയും അനുഭവപ്പെട്ട കുമരേശനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വൃക്ക, ശ്വാസകോശം, മറ്റ് ആന്തരാവയവങ്ങൾ എന്നിവയ്ക്കു ഗുരുതര പരിക്കേറ്റതായി പരിശോധനയിൽ വ്യക്തമായി. രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സയ്ക്കിടെ കുമരേശൻ മരണത്തിനു കീഴടങ്ങി.
സെന്തിൽ എന്നയാളും കുമരേശനും ഭൂമി സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് മേയ് എട്ടിന് വീരകേരളം പുതൂർ പോലീസ് കുമരരേശനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു.
ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന കുമരേശനെ എസ്ഐ ചന്ദ്രശേഖർ സ്റ്റേഷനിലേക്കു വിളിപ്പിച്ച് അതിക്രൂരമായി മർദിച്ചു. പിന്നീട് വിട്ടയച്ചു. ജൂൺ പത്തുമുതൽ കുമരേശൻ രോഗബാധിതനായി. ശ്വാസതടസവും ഛർദിയും അനുഭവപ്പെട്ട കുമരേശനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വൃക്ക, ശ്വാസകോശം, മറ്റ് ആന്തരാവയവങ്ങൾ എന്നിവയ്ക്കു ഗുരുതര പരിക്കേറ്റതായി പരിശോധനയിൽ വ്യക്തമായി. രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സയ്ക്കിടെ കുമരേശൻ മരണത്തിനു കീഴടങ്ങി.