മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണം തള്ളി മുൻ താരം ആകാശ് ചോപ്ര. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകനായ അർജുന് ഒന്നും തളികയിൽവച്ച് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിഹാസ താരം സുനിൽ ഗാവസ്കറുടെ മകനായ രോഹൻ ഗാവസ്കറിന് രാജ്യാന്തര ക്രിക്കറ്റിൽ ദൈർഘ്യമേറിയ കരിയർ ഉണ്ടാകാതിരുന്നതും സ്വജനപക്ഷപാതം ഇല്ലാത്തതിനാലാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
അർജുൻ തെണ്ടുൽക്കറിന് 2016ൽ അണ്ടർ 16 വെസ്റ്റ് സോണ്‍ ടീമിൽ ഇടം ലഭിച്ചത് സച്ചിന്റെ മകനായതിനാലാണെന്ന വിമർശനം വീണ്ടും വന്നതോടെയാണ് ആകാശ് ചോപ്ര വിശദീകരണവുമായി എത്തിയത്.
അർജുനെ ടീമിൽ ഉൾപ്പെടുത്താൻ സ്കൂൾ ക്രിക്കറ്റിൽ 327 പന്തിൽ 1009 റണ്‍സ് നേടി രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രണവ് ധൻവാഡെയെ തഴഞ്ഞെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് ജീവനൊടുക്കിയതോടെയാണ് സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
‘ഇന്ത്യൻ ക്രിക്കറ്റിൽ സ്വജനപക്ഷപാതമില്ല’
12:20 AM Jun 28, 2020 | Deepika.com