തിംഫു: ആസാമിലെ കൃഷിയിടങ്ങളിലേക്കുള്ള ജലവിതരണം തടഞ്ഞുവെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നു ഭൂട്ടാൻ. ഇന്ത്യയുമായി അഭിപ്രായവ്യത്യാസം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിത താത്പര്യക്കാർ സൃഷ്ടിക്കുന്ന പ്രചാരണമാണിതെന്നും ഭൂട്ടാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ആസാമിലെ ബക്സ, ഉദൽഗുരി ജില്ലകളിലെ കൃഷിയിടങ്ങളിലേക്കുള്ള വെള്ളം തടയുകയാണെന്ന തരത്തിൽ ഇന്ത്യയിലെ പത്രങ്ങളിൽ വാർത്ത വന്നിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല ജലവിതരണം തടസപ്പെടുത്തുന്നതിനു കാരണമൊന്നുമില്ലെന്നും ഭൂട്ടാൻ വിശദീകരിച്ചു.
മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സ്വഭാവിക തടസം മൂലമാണു ജലം ലഭ്യമല്ലാതായതെന്നും ആസാം ചീഫ് സെക്രട്ടറി കുമാർ സഞ്ജയ് കൃഷ്ണ കഴിഞ്ഞദിവസം രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭൂട്ടാന്റെ വിശദീകരണം.
ആസാമിലെ ബക്സ, ഉദൽഗുരി ജില്ലകളിലെ കൃഷിയിടങ്ങളിലേക്കുള്ള വെള്ളം തടയുകയാണെന്ന തരത്തിൽ ഇന്ത്യയിലെ പത്രങ്ങളിൽ വാർത്ത വന്നിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല ജലവിതരണം തടസപ്പെടുത്തുന്നതിനു കാരണമൊന്നുമില്ലെന്നും ഭൂട്ടാൻ വിശദീകരിച്ചു.
മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സ്വഭാവിക തടസം മൂലമാണു ജലം ലഭ്യമല്ലാതായതെന്നും ആസാം ചീഫ് സെക്രട്ടറി കുമാർ സഞ്ജയ് കൃഷ്ണ കഴിഞ്ഞദിവസം രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭൂട്ടാന്റെ വിശദീകരണം.