ഇസ്ലാമാബാദ്: ഒരു മാസം മുന്പ് 97 പേരുടെ മരണത്തിനിടയാക്കിയ പാക് വിമാനദുരന്തത്തിനു കാരണം കോവിഡ്. വിമാനം നിലത്തിറക്കുന്ന സമയത്ത് പൈലറ്റുമാർ വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാതെ കൊറോണ വൈറസ് ബാധയെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നതാണ് അപകടത്തിനു കാരണമെന്ന് അന്വേഷണസംഘം കണ്ടെത്തി.
മേയ് 22നു പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലാഹോറിൽനിന്നു പുറപ്പെട്ട വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങാൻ തയാറെടുക്കവേ ജനവാസ മേഖലയിൽ തകർന്നുവീഴുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും അടക്കം 99 പേരിൽ 97 പേരും മരിച്ചു. ലോക്ക്ഡൗൺ ഇളവുകൾ നല്കിയതിനു പിന്നാലെ പാക്കിസ്ഥാനിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചു ദിവസങ്ങൾക്കകമായിരുന്നു അപകടം.
പൈലറ്റുമാരുടെ സംസാരത്തിൽ നിറയെ കൊറോണയായിരുന്നു. വിമാനത്തിന്റെ വേഗവും ഉയരവും സംബന്ധിച്ച് എയർട്രാഫിക് കൺട്രോൾ പലവട്ടം നല്കിയ മുന്നറിയിപ്പുകൾ പൈലറ്റുമാർ അവഗണിച്ചു. വിമാനം ഇറക്കാൻ തുടങ്ങവേ മുൻചക്രം താഴ്ത്താൻപോലും മറന്നുവെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
വിമാനം നിർമിച്ച ഫ്രഞ്ച് കന്പനി എയർബസിലെ ഉദ്യോഗസ്ഥരും പാക് സംഘവുമാണ് അന്വേഷണം നടത്തിയത്.
സാങ്കേതിക തകരാറല്ല, മനുഷ്യപിഴവാണ് അപകട കാരണമെന്നു പാക് വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ പാർലമെന്റിനെ അറിയിച്ചു.
150 പൈലറ്റുമാർക്ക് സസ്പെൻഷൻ
വ്യാജ ലൈസൻസുള്ളവരെന്ന സംശയത്തിൽ 150 പൈലറ്റുമാരെ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്(പിഐഎ)സസ്പെൻഡ് ചെയ്തു. 97 പേരുടെ മരണത്തിനിടയാക്കിയ പാക് വിമാനദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു നടപടി.
പാക്കിസ്ഥാനിലെ സിവിലിയൻ പൈലറ്റുമാരിൽ 30 ശതമാനം പേരും വിമാനം പറത്താൻ യോഗ്യതയില്ലാത്തവരാണെന്നു വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ പാർലമെന്റിൽ പറഞ്ഞു.
യോഗ്യതാപരീക്ഷയിൽ പങ്കെടുക്കാതെ 262 പൈലറ്റുമാർ മറ്റുള്ളവരെ ഇക്കാര്യത്തിനു നിയോഗിക്കുകയായിരുന്നു.
മേയ് 22നു പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലാഹോറിൽനിന്നു പുറപ്പെട്ട വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങാൻ തയാറെടുക്കവേ ജനവാസ മേഖലയിൽ തകർന്നുവീഴുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും അടക്കം 99 പേരിൽ 97 പേരും മരിച്ചു. ലോക്ക്ഡൗൺ ഇളവുകൾ നല്കിയതിനു പിന്നാലെ പാക്കിസ്ഥാനിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചു ദിവസങ്ങൾക്കകമായിരുന്നു അപകടം.
പൈലറ്റുമാരുടെ സംസാരത്തിൽ നിറയെ കൊറോണയായിരുന്നു. വിമാനത്തിന്റെ വേഗവും ഉയരവും സംബന്ധിച്ച് എയർട്രാഫിക് കൺട്രോൾ പലവട്ടം നല്കിയ മുന്നറിയിപ്പുകൾ പൈലറ്റുമാർ അവഗണിച്ചു. വിമാനം ഇറക്കാൻ തുടങ്ങവേ മുൻചക്രം താഴ്ത്താൻപോലും മറന്നുവെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
വിമാനം നിർമിച്ച ഫ്രഞ്ച് കന്പനി എയർബസിലെ ഉദ്യോഗസ്ഥരും പാക് സംഘവുമാണ് അന്വേഷണം നടത്തിയത്.
സാങ്കേതിക തകരാറല്ല, മനുഷ്യപിഴവാണ് അപകട കാരണമെന്നു പാക് വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ പാർലമെന്റിനെ അറിയിച്ചു.
150 പൈലറ്റുമാർക്ക് സസ്പെൻഷൻ
വ്യാജ ലൈസൻസുള്ളവരെന്ന സംശയത്തിൽ 150 പൈലറ്റുമാരെ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്(പിഐഎ)സസ്പെൻഡ് ചെയ്തു. 97 പേരുടെ മരണത്തിനിടയാക്കിയ പാക് വിമാനദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു നടപടി.
പാക്കിസ്ഥാനിലെ സിവിലിയൻ പൈലറ്റുമാരിൽ 30 ശതമാനം പേരും വിമാനം പറത്താൻ യോഗ്യതയില്ലാത്തവരാണെന്നു വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ പാർലമെന്റിൽ പറഞ്ഞു.
യോഗ്യതാപരീക്ഷയിൽ പങ്കെടുക്കാതെ 262 പൈലറ്റുമാർ മറ്റുള്ളവരെ ഇക്കാര്യത്തിനു നിയോഗിക്കുകയായിരുന്നു.