ഇസ്ലാമാബാദ്: യുഎസ് നേവി സീലുകൾ വധിച്ച അൽക്വയ്ദ ഭീകരനേതാവ് ഉസാമ ബിൻ ലാദനെ രക്തസാക്ഷിയെന്നു വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന വിവാദമായി. ഇസ്ലാമാബാദിനെ അറിയിക്കാതെയാണ് യു എസ് അബോട്ടാബാദിൽ കടന്ന് 2011 മേയിൽ ബിൻ ലാദനെ വധിച്ചത്. അതിനുശേഷം എല്ലാവരും പാക്കിസ്ഥാനെ അധിക്ഷേപിക്കാൻ തുടങ്ങിയെന്ന് ഇമ്രാൻ പരിതപിച്ചു. ഭീകര വിരുദ്ധയുദ്ധത്തെ പിന്താങ്ങിയ മറ്റൊരു രാജ്യത്തിനും ഇത്തരം ദുരവസ്ഥ നേരിടേണ്ടി വന്നിട്ടില്ല. അഫ്ഗാനിസ്ഥാനിലെ യുഎസ് പരാജയത്തിനും പാക്കിസ്ഥാൻ പഴി കേൾക്കേണ്ടിവന്നുവെന്നു ഇമ്രാൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.