ചണ്ഡിഗഡ്: ആഭ്യന്തര ക്രിക്കറ്റിലെ അതികായൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന, രണ്ട് പതിറ്റാണ്ടിലേറെ രഞ്ജി ട്രോഫി കളത്തിൽ നിറഞ്ഞുനിന്ന ഹരിയാനയുടെ ജീന്ദർ ഗോയൽ (77) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറാണ് ഓഫ് സിപിന്നറായ ജീന്ദർ. 637 വിക്കറ്റുകളാണ് താരം രഞ്ജി വേദിയിൽ സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 157 മത്സരങ്ങളിൽനിന്ന് 750 വിക്കറ്റുകൾ വീഴ്ത്തി. ബിഷൻ സിംഗ് ബേദി ഉണ്ടായിരുന്നതിനാലാണ് ജീന്ദർ ഗോയലിന് ഒരിക്കൽപ്പോലും ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നത്.
ഹരിയാനയ്ക്ക് പുറമെ പഞ്ചാബ്, ഡൽഹി ടീമുകൾക്കു വേണ്ടിയും ഗോയൽ കളത്തിലിറങ്ങി. 17 തവണ 10 വിക്കറ്റ് നേട്ടവും 53 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവന പരിഗണിച്ച് 2017ൽ ബിസിസിഐ ഗോയലിനെ സി.കെ. നായിഡു ആജീവനാന്ത പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ അതികായൻ ജീന്ദർ ഗോയൽ വിടവാങ്ങി
12:08 AM Jun 23, 2020 | Deepika.com