ന്യൂഡൽഹി: രാജ്യത്തിന്റെ സന്പദ്ഘടന കേന്ദ്രസർക്കാർ തച്ചുടയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.
ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളുടെ സന്പദ്ഘടനയ്ക്കു കേന്ദ്രം വേണ്ടത്ര സഹായം നൽകിയില്ലെങ്കിൽ സന്പദ്ഘടനയിലെ താത്കാലിക തകർച്ച തിരിച്ചുപിടിക്കാനാകാത്ത നിലയിലേക്കു വഷളാകുമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും അഭിപ്രായപ്പെട്ടു.
രാജ്യത്തെ പാവങ്ങൾക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുമെല്ലാം (എംഎസ്എംഇ) സാന്പത്തിക സഹായം നൽകാതിരിക്കുന്നതിലൂടെ സന്പദ്ഘടനയെ സജീവമായി തച്ചുടയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. രണ്ടാം നോട്ട് അസാധുവാക്കലാണിത്.
ചുരുങ്ങിയത് 10,000 രൂപ അടിയന്തര ധനസഹായമായി പാവങ്ങൾക്ക് നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 2017 മുതൽ രാജ്യത്തെ സാന്പത്തിക വളർച്ച (ജിഡിപി) താഴ്ചയിലാണ്. ലോക്ക്ഡൗണിനു ശേഷം ജിഡിപി വളർച്ച പൂജ്യത്തിലും താഴുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ഇത്രയും തുടർച്ചയായ മാന്ദ്യം ഉണ്ടായിട്ടില്ലെന്നും കോവിഡിനു മുന്‍പേ തുടങ്ങിയ തളർച്ചയിലൂടെ കോടിക്കണക്കിനാളുകൾക്ക് ജോലി നഷ്ടമാകുകയും ചെയ്യുമെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ മുന്നറിയിപ്പു നൽകി.
ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളുടെ സന്പദ്ഘടനയ്ക്കു കേന്ദ്രം വേണ്ടത്ര സഹായം നൽകിയില്ലെങ്കിൽ സന്പദ്ഘടനയിലെ താത്കാലിക തകർച്ച തിരിച്ചുപിടിക്കാനാകാത്ത നിലയിലേക്കു വഷളാകുമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും അഭിപ്രായപ്പെട്ടു.
രാജ്യത്തെ പാവങ്ങൾക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുമെല്ലാം (എംഎസ്എംഇ) സാന്പത്തിക സഹായം നൽകാതിരിക്കുന്നതിലൂടെ സന്പദ്ഘടനയെ സജീവമായി തച്ചുടയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. രണ്ടാം നോട്ട് അസാധുവാക്കലാണിത്.
ചുരുങ്ങിയത് 10,000 രൂപ അടിയന്തര ധനസഹായമായി പാവങ്ങൾക്ക് നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 2017 മുതൽ രാജ്യത്തെ സാന്പത്തിക വളർച്ച (ജിഡിപി) താഴ്ചയിലാണ്. ലോക്ക്ഡൗണിനു ശേഷം ജിഡിപി വളർച്ച പൂജ്യത്തിലും താഴുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ഇത്രയും തുടർച്ചയായ മാന്ദ്യം ഉണ്ടായിട്ടില്ലെന്നും കോവിഡിനു മുന്‍പേ തുടങ്ങിയ തളർച്ചയിലൂടെ കോടിക്കണക്കിനാളുകൾക്ക് ജോലി നഷ്ടമാകുകയും ചെയ്യുമെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ മുന്നറിയിപ്പു നൽകി.