ഷിംല: തീറ്റയിൽ നിറച്ച സ്ഫോടകവസ്തു പൊട്ടി ഗർഭിണിയായ പശുവിനു പരിക്കേൽക്കാനിടയായ സംഭവത്തിൽ ഹിമാചൽപ്രദേശിൽ ഒരാൾ അറസ്റ്റിൽ. ബിലാസ്പുർ ജില്ലയിൽ കഴിഞ്ഞ 25നായിരുന്നു സംഭവം. ഉടമ പശുവിന്റെ വീഡിയോസോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വ്യാപക പ്രതിഷേധം ഉയർന്നു. പാലക്കാട് ഗർഭിണിയായ ആനയെ പടക്കം ഉപയോഗിച്ച് കൊന്ന സംഭവം ദേശീയ തലത്തിൽ ചർച്ചാവിഷയമായതിനു പിന്നാലെ ആയിരുന്നിത്.