ന്യൂഡൽഹി: കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
ചില ആശുപത്രികളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആശുപത്രി കിടക്കകൾ കൊണ്ട് കരിഞ്ചന്ത നടത്തുന്ന അത്തരം ആശുപത്രികൾക്ക് താക്കീത് നൽകുകയാണ്. അവരിൽ ചിലർക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. പക്ഷേ, അതിനെയെല്ലാം മറികടന്ന് അത്തരം ആശുപത്രികൾക്ക് എതിരേ കർശന നടപടിയെടുക്കുമെന്നും കേജരിവാൾ മുന്നറിയിപ്പു നൽകി. കോവിഡ് രോഗികൾക്ക് കിടക്ക ഉറപ്പു വരുത്തുന്നതിനും കൃത്യമായ വിവരം ലഭ്യമാക്കുന്നതിനും സ്വകാര്യ ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും കേജരിവാൾ പറഞ്ഞു.
വിഷയം പരിഹരിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി സർക്കാരിന് ആവശ്യമാണ്. കിടക്കകൾ ഉണ്ടായിട്ടും കോവിഡ് ബാധിതർക്ക് ചില ആശുപത്രികളിൽ പ്രവേശനം നിഷേധിക്കുന്ന സംഭവം സർക്കാർ അങ്ങേയറ്റം ഗൗരവമായി കാണുന്നുവെന്നും കേജരിവാൾ പറഞ്ഞു.
ഡൽഹിയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ കോവിഡ് ടെസ്റ്റിന് വരരുതെന്നും കേജരിവാൾ അഭ്യർഥിച്ചു. രോഗലക്ഷണം ഇല്ലാത്ത ആയിരക്കണക്കിന് ആളുകൾ പരിശോധനയ്ക്ക് വേണ്ടി വരി നിന്നാൽ ഡൽഹിയുടെ ആരോഗ്യ സംവിധാനം തന്നെ തകരും. ആരോഗ്യ സംവിധാനത്തിന്റെ പരിധിയും പരിമിതിയും കണക്കിലെടുത്ത് ഡൽഹിയിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർ മാത്രം കോവിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്നും കേജരിവാൾ പറഞ്ഞു.
നിരവധി കിടക്കകൾ ഉണ്ടായിട്ടും പ്രവേശനം നൽകാതെ സ്വകാര്യ ആശുപത്രികൾ സ്ഥലമില്ലെന്ന് പറഞ്ഞ് കോവിഡ് രോഗികളെ തിരിച്ചയയ്ക്കുകയാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാനും ആശുപത്രി കിടക്കകൾ ഉറപ്പു വരുത്താനും ഡൽഹി സർക്കാർ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചിട്ടുണ്ടെന്നും കേജരിവാൾ പറഞ്ഞു. ഈ ആപ്പിൽ നിന്ന് ആശുപത്രിയിലെ കിടക്കയുടെ ലഭ്യതയും വെന്റിലേറ്ററുകളുടെ വിവരങ്ങളും ഉൾപ്പെടെ അറിയാൻ കഴിയും.
ചില ആശുപത്രികളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആശുപത്രി കിടക്കകൾ കൊണ്ട് കരിഞ്ചന്ത നടത്തുന്ന അത്തരം ആശുപത്രികൾക്ക് താക്കീത് നൽകുകയാണ്. അവരിൽ ചിലർക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. പക്ഷേ, അതിനെയെല്ലാം മറികടന്ന് അത്തരം ആശുപത്രികൾക്ക് എതിരേ കർശന നടപടിയെടുക്കുമെന്നും കേജരിവാൾ മുന്നറിയിപ്പു നൽകി. കോവിഡ് രോഗികൾക്ക് കിടക്ക ഉറപ്പു വരുത്തുന്നതിനും കൃത്യമായ വിവരം ലഭ്യമാക്കുന്നതിനും സ്വകാര്യ ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും കേജരിവാൾ പറഞ്ഞു.
വിഷയം പരിഹരിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി സർക്കാരിന് ആവശ്യമാണ്. കിടക്കകൾ ഉണ്ടായിട്ടും കോവിഡ് ബാധിതർക്ക് ചില ആശുപത്രികളിൽ പ്രവേശനം നിഷേധിക്കുന്ന സംഭവം സർക്കാർ അങ്ങേയറ്റം ഗൗരവമായി കാണുന്നുവെന്നും കേജരിവാൾ പറഞ്ഞു.
ഡൽഹിയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ കോവിഡ് ടെസ്റ്റിന് വരരുതെന്നും കേജരിവാൾ അഭ്യർഥിച്ചു. രോഗലക്ഷണം ഇല്ലാത്ത ആയിരക്കണക്കിന് ആളുകൾ പരിശോധനയ്ക്ക് വേണ്ടി വരി നിന്നാൽ ഡൽഹിയുടെ ആരോഗ്യ സംവിധാനം തന്നെ തകരും. ആരോഗ്യ സംവിധാനത്തിന്റെ പരിധിയും പരിമിതിയും കണക്കിലെടുത്ത് ഡൽഹിയിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർ മാത്രം കോവിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്നും കേജരിവാൾ പറഞ്ഞു.
നിരവധി കിടക്കകൾ ഉണ്ടായിട്ടും പ്രവേശനം നൽകാതെ സ്വകാര്യ ആശുപത്രികൾ സ്ഥലമില്ലെന്ന് പറഞ്ഞ് കോവിഡ് രോഗികളെ തിരിച്ചയയ്ക്കുകയാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാനും ആശുപത്രി കിടക്കകൾ ഉറപ്പു വരുത്താനും ഡൽഹി സർക്കാർ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചിട്ടുണ്ടെന്നും കേജരിവാൾ പറഞ്ഞു. ഈ ആപ്പിൽ നിന്ന് ആശുപത്രിയിലെ കിടക്കയുടെ ലഭ്യതയും വെന്റിലേറ്ററുകളുടെ വിവരങ്ങളും ഉൾപ്പെടെ അറിയാൻ കഴിയും.