ന്യൂഡൽഹി: ഇന്ത്യ തെരയുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ്-19 ബാധിച്ച് മരിച്ചതായി അഭ്യൂഹങ്ങൾ. കറാച്ചിയിലെ സൈനിക ആശുപത്രിയിലായിരുന്നു മരണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്ന വാർത്ത.
ദാവൂദും ഭാര്യ മെഹാജബിൻ ഷെയ്ക്ക് എന്ന സുബീന സറീനും രോഗം സ്ഥിരീകരിച്ചതായി പാക്കിസ്ഥാൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു സിഎൻഎൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും കറാച്ചിയിലെ സൈനിക ആശുപത്രിയിൽ കഴിയുകയാണെന്നും ദാവൂദിന്റെ പഴ്സണൽ ജീവനക്കാരും സുരക്ഷാ ഭടന്മാരും ക്വാറന്റൈനിലാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം വാർത്ത നിഷേധിച്ചിരുന്നു.
ദാവൂദും ഭാര്യ മെഹാജബിൻ ഷെയ്ക്ക് എന്ന സുബീന സറീനും രോഗം സ്ഥിരീകരിച്ചതായി പാക്കിസ്ഥാൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു സിഎൻഎൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും കറാച്ചിയിലെ സൈനിക ആശുപത്രിയിൽ കഴിയുകയാണെന്നും ദാവൂദിന്റെ പഴ്സണൽ ജീവനക്കാരും സുരക്ഷാ ഭടന്മാരും ക്വാറന്റൈനിലാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം വാർത്ത നിഷേധിച്ചിരുന്നു.