വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ജോ ബൈഡൻ ഉറപ്പിച്ചു. മുൻ വൈസ് പ്രസിഡന്റായ ഇദ്ദേഹം നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാമൂഴത്തിനു മത്സരിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിടും.
സെനറ്റർ ബേർണി സാൻഡേഴ്സ് അടക്കമുള്ള പ്രമുഖ എതിരാളികൾ പിന്മാറിയതോടെ ബൈഡൻ തന്നെ ഡെമോക്രാറ്റിക് സ്ഥാനാർഥി എന്നു വ്യക്തമായിരുന്നു. എന്നാൽ, ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകളിൽ(പ്രൈമറികളും കോക്കസുകളും) ഭൂരിപക്ഷം ലഭിച്ചത് വെള്ളിയാഴ്ച രാത്രിയാണ്.
ഓഗസ്റ്റിൽ വിസ്കോൺസിനിൽ ചേരുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.
77 വയസുള്ള ബൈഡൻ 2009 മുതൽ 2017 വരെയുള്ള എട്ടു വർഷം പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കു കീഴിൽ വൈസ് പ്രസിഡന്റായിരുന്നു. ഇന്ത്യാ അനുകൂലിയാണ്. 2008ൽ സെനറ്ററായിരിക്കേ ഇന്ത്യ-യുഎസ് സിവിലിയൻ ആണവക്കരാറിനെ പിന്തുണച്ചിരുന്നു.
സെനറ്റർ ബേർണി സാൻഡേഴ്സ് അടക്കമുള്ള പ്രമുഖ എതിരാളികൾ പിന്മാറിയതോടെ ബൈഡൻ തന്നെ ഡെമോക്രാറ്റിക് സ്ഥാനാർഥി എന്നു വ്യക്തമായിരുന്നു. എന്നാൽ, ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകളിൽ(പ്രൈമറികളും കോക്കസുകളും) ഭൂരിപക്ഷം ലഭിച്ചത് വെള്ളിയാഴ്ച രാത്രിയാണ്.
ഓഗസ്റ്റിൽ വിസ്കോൺസിനിൽ ചേരുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.
77 വയസുള്ള ബൈഡൻ 2009 മുതൽ 2017 വരെയുള്ള എട്ടു വർഷം പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കു കീഴിൽ വൈസ് പ്രസിഡന്റായിരുന്നു. ഇന്ത്യാ അനുകൂലിയാണ്. 2008ൽ സെനറ്ററായിരിക്കേ ഇന്ത്യ-യുഎസ് സിവിലിയൻ ആണവക്കരാറിനെ പിന്തുണച്ചിരുന്നു.