ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി അനിശ്ചിതമായി തുടരുന്നതു കണക്കിലെടുത്ത് അടുത്ത ഒരു വർഷത്തേക്ക് പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ ഒഴിവാക്കി കേന്ദ്രസർക്കാർ.
കടുത്ത സാന്പത്തിക ആഘാതത്തെത്തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി പുതിയ പദ്ധതികൾക്കുള്ള അപേക്ഷകൾ ഇനി അയയ്ക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം മറ്റു മന്ത്രാലയങ്ങൾക്കുനിർദേശം നൽകിയെന്നാണു വിവരം.
പ്രധാനമന്ത്രി ഗരീബ് കല്യാണ് പാക്കേജിൽനിന്നു മാത്രമേ പണം ചെലവഴിക്കാൻ അനുവദിക്കൂ. കൂടാതെ, കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നു തിരിച്ചുകയറാൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ ഭാരത് പദ്ധതിയും പരിഗണിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുനിക്ഷേപത്തിന് കൂടുതൽ പ്രാധാന്യം വന്നിരിക്കുകയാണ്. എന്നാൽ, ഇത് യുക്തിപൂർവമായാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ മാർച്ച് 31 വരെ നിർത്തി വച്ചിരിക്കുകയാണെന്നും പറയുന്നു.
കോവിഡ് പ്രതിസന്ധി എങ്ങനെയിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഭാവി സാന്പത്തിക നയരൂപീകരണങ്ങൾ എന്ന് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ മാസംതന്നെ വ്യക്തമാക്കിയിരുന്നു.
കടുത്ത സാന്പത്തിക ആഘാതത്തെത്തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി പുതിയ പദ്ധതികൾക്കുള്ള അപേക്ഷകൾ ഇനി അയയ്ക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം മറ്റു മന്ത്രാലയങ്ങൾക്കുനിർദേശം നൽകിയെന്നാണു വിവരം.
പ്രധാനമന്ത്രി ഗരീബ് കല്യാണ് പാക്കേജിൽനിന്നു മാത്രമേ പണം ചെലവഴിക്കാൻ അനുവദിക്കൂ. കൂടാതെ, കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നു തിരിച്ചുകയറാൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ ഭാരത് പദ്ധതിയും പരിഗണിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുനിക്ഷേപത്തിന് കൂടുതൽ പ്രാധാന്യം വന്നിരിക്കുകയാണ്. എന്നാൽ, ഇത് യുക്തിപൂർവമായാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ മാർച്ച് 31 വരെ നിർത്തി വച്ചിരിക്കുകയാണെന്നും പറയുന്നു.
കോവിഡ് പ്രതിസന്ധി എങ്ങനെയിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഭാവി സാന്പത്തിക നയരൂപീകരണങ്ങൾ എന്ന് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ മാസംതന്നെ വ്യക്തമാക്കിയിരുന്നു.