ന്യൂഡൽഹി: ഗൾഫിൽ കുടുങ്ങി യ നഴ്സുമാരെ നാട്ടിൽ എത്തിക്കാൻ ചാർട്ടേർഡ് വിമാനം സജ്ജമായി.
ഇതിനായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഏർപ്പെടുത്തിയ സൗദി അറേബ്യയിലെ റിയാദിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിനു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി.
ജൂണ്‍ ഏഴിനാണു ഗർഭിണികൾ അടക്കമുള്ള നഴ്സുമാരുമായി വിമാനം പുറപ്പെടുന്നത്. അൻപതോളം ഗർഭിണികളും 18 നവജാത ശിശുക്കളും ഉൾപ്പെടെ 170 യാത്രക്കാരാണുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചാണ് യാത്രയ്ക്ക് അനുമതി നൽകിയത്.
നഴ്സുമാർക്കുവേണ്ടിയുള്ള രണ്ടാമത്തെ ചാർട്ടേർഡ് വിമാനം ജൂണ്‍ ഒൻപതിന് സർവീസ് നടത്തും.
ഇതിനായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഏർപ്പെടുത്തിയ സൗദി അറേബ്യയിലെ റിയാദിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിനു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി.
ജൂണ്‍ ഏഴിനാണു ഗർഭിണികൾ അടക്കമുള്ള നഴ്സുമാരുമായി വിമാനം പുറപ്പെടുന്നത്. അൻപതോളം ഗർഭിണികളും 18 നവജാത ശിശുക്കളും ഉൾപ്പെടെ 170 യാത്രക്കാരാണുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചാണ് യാത്രയ്ക്ക് അനുമതി നൽകിയത്.
നഴ്സുമാർക്കുവേണ്ടിയുള്ള രണ്ടാമത്തെ ചാർട്ടേർഡ് വിമാനം ജൂണ്‍ ഒൻപതിന് സർവീസ് നടത്തും.