ബെയ്ജിംഗ്: ദക്ഷിണചൈനയിലെ ഗാംഗ്സി പ്രവിശ്യയിലെ പ്രൈമറി സ്കൂളിലെ വിദ്യാർഥികളും സ്റ്റാഫും ഉൾപ്പെടെ 40 പേർക്കു കത്തിയാക്രമണത്തിൽ പരിക്കേറ്റു. സ്കൂളിലെ സെക്യൂരിറ്റി ഗാർഡാണ് അക്രമിയെന്ന് ചൈനാ ഡെയിലിയുടെ റിപ്പോർട്ടിൽ പറഞ്ഞു.
അന്പതുകാരനായ ഇയാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വുഷു സിറ്റിയിലെ വാങ്ഫു ടൗൺ സെൻട്രൽ സ്കൂളിൽ വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണു സംഭവം. സ്കൂൾ പ്രിൻസിപ്പലിന്റെയും മറ്റൊരു സെക്യൂരിറ്റി ഗാർഡിന്റെയും ഒരു വിദ്യാർഥിയുടെയും നില ഗുരുതരമാണ്.
ആറുവയസിൽ താഴെ പ്രായമുള്ള പ്രീ സ്കൂൾ വിഭാഗം കുട്ടികളാണു പരിക്കേറ്റവരിൽ ഏറെയുമെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
ചൈനയിൽ കിന്റർഗാർട്ടനിലും പ്രൈമറി സ്കൂളുകളിലും ഇതിനു മുന്പും കത്തിയാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അസംതൃപ്തരായ ജീവനക്കാരാണ് പല ആക്രമണങ്ങൾക്കും പിന്നിൽ. കഴിഞ്ഞവർഷം സെപ്റ്റംബറിൽ മധ്യ ചൈനയിൽ പ്രൈമറി സ്കൂളിലെ എട്ടു വിദ്യാർഥികളെ അക്രമി കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായി.
അന്പതുകാരനായ ഇയാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വുഷു സിറ്റിയിലെ വാങ്ഫു ടൗൺ സെൻട്രൽ സ്കൂളിൽ വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണു സംഭവം. സ്കൂൾ പ്രിൻസിപ്പലിന്റെയും മറ്റൊരു സെക്യൂരിറ്റി ഗാർഡിന്റെയും ഒരു വിദ്യാർഥിയുടെയും നില ഗുരുതരമാണ്.
ആറുവയസിൽ താഴെ പ്രായമുള്ള പ്രീ സ്കൂൾ വിഭാഗം കുട്ടികളാണു പരിക്കേറ്റവരിൽ ഏറെയുമെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
ചൈനയിൽ കിന്റർഗാർട്ടനിലും പ്രൈമറി സ്കൂളുകളിലും ഇതിനു മുന്പും കത്തിയാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അസംതൃപ്തരായ ജീവനക്കാരാണ് പല ആക്രമണങ്ങൾക്കും പിന്നിൽ. കഴിഞ്ഞവർഷം സെപ്റ്റംബറിൽ മധ്യ ചൈനയിൽ പ്രൈമറി സ്കൂളിലെ എട്ടു വിദ്യാർഥികളെ അക്രമി കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായി.