ന്യൂഡൽഹി: കോവിഡ് പ്രതിസന്ധികാലത്ത് കേന്ദ്രസർക്കാർ രാജ്യത്തെ ജനങ്ങളെ സ്വയം പ്രതിരോധത്തിലേക്ക് കൈയൊഴിഞ്ഞിരിക്കുകയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
കോടിക്കണക്കിനു തൊഴിലാളികൾ തൊഴിൽരഹിതരായി. കുടിയേറ്റ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി. ഈ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 16ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പ്രതിഷേധിക്കുക. ആദായ നികുതി പരിധിക്കു പുറത്തുള്ളവർക്ക് പ്രതിമാസം 7500 രൂപ ലഭ്യമാക്കുക, പത്തു കിലോ ഭക്ഷ്യധാന്യം ആറു മാസത്തേക്ക് ഓരോ വ്യക്തിക്കും സൗജന്യമായി നൽകുക.
തൊഴിലുറപ്പു ദിനം 200 ദിവസമായി നിജപ്പെടുത്തുക, രാജ്യത്തിന്റെ പൊതുമുതൽ കൊള്ളയടിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണവും തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
കോടിക്കണക്കിനു തൊഴിലാളികൾ തൊഴിൽരഹിതരായി. കുടിയേറ്റ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി. ഈ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 16ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പ്രതിഷേധിക്കുക. ആദായ നികുതി പരിധിക്കു പുറത്തുള്ളവർക്ക് പ്രതിമാസം 7500 രൂപ ലഭ്യമാക്കുക, പത്തു കിലോ ഭക്ഷ്യധാന്യം ആറു മാസത്തേക്ക് ഓരോ വ്യക്തിക്കും സൗജന്യമായി നൽകുക.
തൊഴിലുറപ്പു ദിനം 200 ദിവസമായി നിജപ്പെടുത്തുക, രാജ്യത്തിന്റെ പൊതുമുതൽ കൊള്ളയടിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണവും തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.