ഇസ്ലാമാബാദ്: തത്തയെ കൂട്ടിൽനിന്നു തുറന്നുവിട്ടതിന് എട്ടുവയസുകാരിയായ വീട്ടുവേലക്കാരിയെ അടിച്ചുകൊന്ന സംഭവം പാക്കിസ്ഥാനെ ഞെട്ടിച്ചു. റാവൽപ്പിണ്ടിയിലെ ഒരു വീട്ടിൽ ജോലിക്കുനിന്ന സഹ്റ എന്ന കുട്ടിയാണു കൊല്ലപ്പെട്ടത്.
കൂടു വൃത്തിയാക്കാനായി തുറന്നപ്പോൾ തത്ത പറന്നുപോകുകയായിരുന്നു. വീട്ടുടമസ്ഥനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ റിമാൻഡു ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിരീൻ മസാരി വ്യക്തമാക്കി.
കൂടു വൃത്തിയാക്കാനായി തുറന്നപ്പോൾ തത്ത പറന്നുപോകുകയായിരുന്നു. വീട്ടുടമസ്ഥനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ റിമാൻഡു ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിരീൻ മസാരി വ്യക്തമാക്കി.