ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പലായനം അടക്കമുള്ള പ്രശ്നങ്ങളിൽ ഇടപെടാൻ വൈകിയതിനെതിരേ സുപ്രീംകോടതിയെ വിമർശിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നു മുതിർന്ന നിയമജ്ഞനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ കപിൽ സിബൽ.
പതിനായിരക്കണക്കിനു തൊഴിലാളികൾ ജീവിക്കാൻ മാർഗമില്ലാതെ കിലോമീറ്ററുകൾ നടന്നു സ്വന്തം വീടുകളിലേക്കു പലായനം ചെയ്യുന്ന പ്രതിസന്ധിയിൽ ഇടപെടാൻ പരമോന്നത കോടതി നേരത്തേ വിസമ്മതിച്ചതു വിവാദമായ പശ്ചാത്തലത്തിലാണ് കപിൽ സിബലിന്റെ വാദം.
പതിനായിരക്കണക്കിനു തൊഴിലാളികൾ ജീവിക്കാൻ മാർഗമില്ലാതെ കിലോമീറ്ററുകൾ നടന്നു സ്വന്തം വീടുകളിലേക്കു പലായനം ചെയ്യുന്ന പ്രതിസന്ധിയിൽ ഇടപെടാൻ പരമോന്നത കോടതി നേരത്തേ വിസമ്മതിച്ചതു വിവാദമായ പശ്ചാത്തലത്തിലാണ് കപിൽ സിബലിന്റെ വാദം.