കോയന്പത്തൂർ: മദ്യലഹരിയിൽ പിതാവിനെ കുത്തിക്കൊലപ്പെടുത്തി സംസ്കരിക്കാൻ ശ്രമിച്ച മകനെ പോലീസ് അറസ്റ്റുചെയ്തു. പനമരത്തൂർ വിനായകർ കോവിൽവീഥി ദിവാകർ (21) ആണ് പിതാവ് മുരുകൻ (50) നെ കൊലപ്പെടുത്തിയതിനെ തുടർന്ന് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രിയിൽ മദ്യലഹരിയിൽ വീട്ടിലെത്തിയ ദിവാകർ വാതിലിൽമുട്ടി ഏറെനേരം കഴിഞ്ഞപ്പോഴാണ് നിർമാണ തൊഴിലാളിയായ പിതാവ് മുരുകൻ വാതിൽ തുറന്നത്.
ഇതിൽ കുപിതനായ ദിവാകർ മുരുകനുമായി വഴക്കിട്ട് മൂർച്ചയേറിയ ആയുധംകൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. ഇതിൽ മുരുകൻ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. മുരുകൻ കീഴെവീണു മരിച്ചതാണെന്ന് ധരിപ്പിച്ച ദിവാകർ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം ഏർപ്പാടു ചെയ്തു.
ഈ നിലയിൽ മുരുകന്റെ നെഞ്ചിലെ മുറിപ്പാടുകണ്ട് സംശയം തോന്നിയ ബന്ധുക്കൾ സെൽവപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി അന്വേഷണം നടത്തിയതിൽ മുരുകന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി കൃത്യം നടത്തിയ ദിവാകറിനെ അറസ്റ്റുചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞദിവസം രാത്രിയിൽ മദ്യലഹരിയിൽ വീട്ടിലെത്തിയ ദിവാകർ വാതിലിൽമുട്ടി ഏറെനേരം കഴിഞ്ഞപ്പോഴാണ് നിർമാണ തൊഴിലാളിയായ പിതാവ് മുരുകൻ വാതിൽ തുറന്നത്.
ഇതിൽ കുപിതനായ ദിവാകർ മുരുകനുമായി വഴക്കിട്ട് മൂർച്ചയേറിയ ആയുധംകൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. ഇതിൽ മുരുകൻ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. മുരുകൻ കീഴെവീണു മരിച്ചതാണെന്ന് ധരിപ്പിച്ച ദിവാകർ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം ഏർപ്പാടു ചെയ്തു.
ഈ നിലയിൽ മുരുകന്റെ നെഞ്ചിലെ മുറിപ്പാടുകണ്ട് സംശയം തോന്നിയ ബന്ധുക്കൾ സെൽവപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി അന്വേഷണം നടത്തിയതിൽ മുരുകന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി കൃത്യം നടത്തിയ ദിവാകറിനെ അറസ്റ്റുചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.