ന്യൂഡൽഹി: ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്തി. രാജ്യാന്തര റേറ്റിംഗ് ഏജൻസി മൂഡീസ് ആണ് ബിഎഎ 3(-) എന്നതിലേക്കു റേറ്റിംഗ് താഴ്ത്തിയത്. 2017-ലാണ് ബിഎഎ 2 ലേക്ക് ഉയർത്തിയത്. ഭാവി സാധ്യത ഭദ്രം എന്ന എന്നതിൽ നിന്ന് നെഗറ്റീവ് എന്നും വിലയിരുത്തി.
റേറ്റിംഗ് താഴ്ത്തൽ ഭയന്ന് വലിയ സാന്പത്തിക ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കാനും കമ്മി വർധിപ്പിക്കാനും ഗവൺമെന്റ് മടിച്ചു നിൽക്കുകയായിരുന്നു. അതൊന്നും ചെയ്യാതെ തന്നെ റേറ്റിംഗ് താഴ്ത്തിയതോടെ സർക്കാരിന്റെ നിലപാടുകൾ നിരാകരിക്കപ്പെടുകയായിരുന്നു.
കാരണങ്ങൾ
മൂഡീസ് റേറ്റിംഗ് താഴ്ത്തലിനു പറഞ്ഞ ന്യായങ്ങൾ വീണ്ടും സർക്കാരിനു തിരിച്ചടിയായി.
• ഇന്ത്യ സ്ഥായിയായ വളർച്ചയുടെ പാതയിലേക്കു തിരിച്ചുവരാൻ ഏറെക്കാലമെടുക്കും. കോവിഡ് മഹാമാരി കഴിഞ്ഞാലും ഇന്ത്യൻ തളർച്ച നീണ്ടു നിൽക്കും. മുന്പേ തന്നെയുള്ള തളർച്ചയെ വർധിപ്പിക്കുക മാത്രമേ കോവിഡ് ചെയ്തുള്ളു.
• ബജറ്റ് കമ്മി കുറയ്ക്കാനും ധനകാര്യനിലഭദ്രമാക്കാനുമുള്ള സാധ്യത വളരെ കുറവാണ്.
• ആവശ്യമായ സാന്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തു നടത്തുന്നില്ല
• ബാങ്കുകൾ അടക്കം ധനകാര്യ മേഖല ദുർബലമായ അവസ്ഥയിലാണ്.
മറ്റുള്ളവർ പിന്നീട്
• കോവിഡിന്റെ പേരിലല്ല താഴ്ത്തൽ എന്നു മൂഡീസ് വിശദീകരിച്ചു. മറ്റു രണ്ടു രാജ്യാന്തര ഏജൻസികളായ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സും ഫിച്ച് റേറ്റിംഗ്സും ബിബിബി (-1) എന്ന റേറ്റിംഗാണ് ഇന്ത്യക്കു നല്കിയിട്ടുള്ളത്. ബിഎഎ3 (-) നൊപ്പമാണ് ഇവ. നിക്ഷേപ യോഗ്യമായവയിൽ ഏറ്റവും താണ നിലയാണിത്. ഫിച്ചും എസ്ആൻഡ് പിയും ഏപ്രിൽ-ജൂണിലെ ജിഡിപി കണക്ക് വന്നശേഷമാകും റേറ്റിംഗ് പുനഃപരിശോധിക്കുക.
ഈ ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി നാലു ശതമാനം ചുരുങ്ങുമെന്നും 2021-22-ൽ 8.7 ശതമാനം വളരുമെന്നും മൂഡീസ് വിലയിരുത്തി. പിന്നീടു വളർച്ചത്തോത് കുറയും. ഇന്ത്യയുടെ പൊതുകടം ജിഡിപിയുടെ 84 ശതമാനത്തിലേക്ക് വളരും. ഇതു താഴ്ന്നു വരാൻ വർഷങ്ങൾ എടുക്കുമെന്നു മൂഡീസ് കരുതുന്നു.
റേറ്റിംഗ് കുറയുന്പോൾ ഇന്ത്യൻ കന്പനികളുടെ വായ്പയ്ക്കു കൂടുതൽ പലിശ നൽകേണ്ടിവരും.
റേറ്റിംഗ് താഴ്ത്തൽ ഭയന്ന് വലിയ സാന്പത്തിക ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കാനും കമ്മി വർധിപ്പിക്കാനും ഗവൺമെന്റ് മടിച്ചു നിൽക്കുകയായിരുന്നു. അതൊന്നും ചെയ്യാതെ തന്നെ റേറ്റിംഗ് താഴ്ത്തിയതോടെ സർക്കാരിന്റെ നിലപാടുകൾ നിരാകരിക്കപ്പെടുകയായിരുന്നു.
കാരണങ്ങൾ
മൂഡീസ് റേറ്റിംഗ് താഴ്ത്തലിനു പറഞ്ഞ ന്യായങ്ങൾ വീണ്ടും സർക്കാരിനു തിരിച്ചടിയായി.
• ഇന്ത്യ സ്ഥായിയായ വളർച്ചയുടെ പാതയിലേക്കു തിരിച്ചുവരാൻ ഏറെക്കാലമെടുക്കും. കോവിഡ് മഹാമാരി കഴിഞ്ഞാലും ഇന്ത്യൻ തളർച്ച നീണ്ടു നിൽക്കും. മുന്പേ തന്നെയുള്ള തളർച്ചയെ വർധിപ്പിക്കുക മാത്രമേ കോവിഡ് ചെയ്തുള്ളു.
• ബജറ്റ് കമ്മി കുറയ്ക്കാനും ധനകാര്യനിലഭദ്രമാക്കാനുമുള്ള സാധ്യത വളരെ കുറവാണ്.
• ആവശ്യമായ സാന്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തു നടത്തുന്നില്ല
• ബാങ്കുകൾ അടക്കം ധനകാര്യ മേഖല ദുർബലമായ അവസ്ഥയിലാണ്.
മറ്റുള്ളവർ പിന്നീട്
• കോവിഡിന്റെ പേരിലല്ല താഴ്ത്തൽ എന്നു മൂഡീസ് വിശദീകരിച്ചു. മറ്റു രണ്ടു രാജ്യാന്തര ഏജൻസികളായ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സും ഫിച്ച് റേറ്റിംഗ്സും ബിബിബി (-1) എന്ന റേറ്റിംഗാണ് ഇന്ത്യക്കു നല്കിയിട്ടുള്ളത്. ബിഎഎ3 (-) നൊപ്പമാണ് ഇവ. നിക്ഷേപ യോഗ്യമായവയിൽ ഏറ്റവും താണ നിലയാണിത്. ഫിച്ചും എസ്ആൻഡ് പിയും ഏപ്രിൽ-ജൂണിലെ ജിഡിപി കണക്ക് വന്നശേഷമാകും റേറ്റിംഗ് പുനഃപരിശോധിക്കുക.
ഈ ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി നാലു ശതമാനം ചുരുങ്ങുമെന്നും 2021-22-ൽ 8.7 ശതമാനം വളരുമെന്നും മൂഡീസ് വിലയിരുത്തി. പിന്നീടു വളർച്ചത്തോത് കുറയും. ഇന്ത്യയുടെ പൊതുകടം ജിഡിപിയുടെ 84 ശതമാനത്തിലേക്ക് വളരും. ഇതു താഴ്ന്നു വരാൻ വർഷങ്ങൾ എടുക്കുമെന്നു മൂഡീസ് കരുതുന്നു.
റേറ്റിംഗ് കുറയുന്പോൾ ഇന്ത്യൻ കന്പനികളുടെ വായ്പയ്ക്കു കൂടുതൽ പലിശ നൽകേണ്ടിവരും.