ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി കുതിക്കുന്ന സാഹചര്യത്തിൽ ഡൽഹിയുടെ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു.
ഡൽഹി അതിർത്തി ഹരിയാന സർക്കാർ നേരത്തെ അടച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം തുറന്നതിന് പിന്നാലെയാണ് ഡൽഹി അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടുന്നതായി കേജരിവാൾ പ്രഖ്യാപിച്ചത്.
അവശ്യ സർവീസുകൾക്കും, സർക്കാർ നൽകുന്ന ഇ-പാസുകൾ കൈവശമുള്ളവർക്കും തിരിച്ചറിയൽ കാർഡുകളുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമേ ഒരാഴ്ചത്തേക്ക് ഡൽഹിയിലേക്ക് പ്രവേശനമുള്ളൂ.
ഒരാഴ്ചയ്ക്ക് ശേഷം ജനങ്ങളിൽ നിന്നു ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അതിർത്തിയിലെ നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തികൾ തുറന്നിട്ടാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹിയിലേക്ക് ചികിത്സ തേടി വരും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ ചികിത്സയ്ക്കായി വന്നാൽ ഡൽഹിയിലെ സ്ഥിതി കൂടുതൽ വഷളാകും. ഡൽഹിയിലെ ആശുപത്രികളിൽ ഡൽഹിക്കാർക്കുമാത്രം ചികിത്സ മതിയോ എന്ന കാര്യത്തിൽ പൊതുജനാഭിപ്രായം അറിയിക്കണമെന്നും കേജരിവാൾ ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അഭിപ്രായം മേയ് അഞ്ചിനു മുൻപായി അറിയിക്കണമെന്നാണ് പറഞ്ഞത്. ഡൽഹിയിൽ കോവിഡ് ബാധിതർ ഇരുപതിനായിരം കവിഞ്ഞു. ഡൽഹിയിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി കിടക്കകൾ വർധിപ്പിച്ചിട്ടുണ്ട്.
ഡൽഹി അതിർത്തി ഹരിയാന സർക്കാർ നേരത്തെ അടച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം തുറന്നതിന് പിന്നാലെയാണ് ഡൽഹി അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടുന്നതായി കേജരിവാൾ പ്രഖ്യാപിച്ചത്.
അവശ്യ സർവീസുകൾക്കും, സർക്കാർ നൽകുന്ന ഇ-പാസുകൾ കൈവശമുള്ളവർക്കും തിരിച്ചറിയൽ കാർഡുകളുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമേ ഒരാഴ്ചത്തേക്ക് ഡൽഹിയിലേക്ക് പ്രവേശനമുള്ളൂ.
ഒരാഴ്ചയ്ക്ക് ശേഷം ജനങ്ങളിൽ നിന്നു ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അതിർത്തിയിലെ നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തികൾ തുറന്നിട്ടാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹിയിലേക്ക് ചികിത്സ തേടി വരും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ ചികിത്സയ്ക്കായി വന്നാൽ ഡൽഹിയിലെ സ്ഥിതി കൂടുതൽ വഷളാകും. ഡൽഹിയിലെ ആശുപത്രികളിൽ ഡൽഹിക്കാർക്കുമാത്രം ചികിത്സ മതിയോ എന്ന കാര്യത്തിൽ പൊതുജനാഭിപ്രായം അറിയിക്കണമെന്നും കേജരിവാൾ ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അഭിപ്രായം മേയ് അഞ്ചിനു മുൻപായി അറിയിക്കണമെന്നാണ് പറഞ്ഞത്. ഡൽഹിയിൽ കോവിഡ് ബാധിതർ ഇരുപതിനായിരം കവിഞ്ഞു. ഡൽഹിയിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി കിടക്കകൾ വർധിപ്പിച്ചിട്ടുണ്ട്.