ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ സംഘർഷം അയവില്ലാതെ തുടരുന്പോഴും പ്രശ്ന പരിഹാരത്തിനു വിവിധ തലങ്ങളിൽ ചർച്ച തുടരുന്നു. ഒപ്പം തന്നെ പീരങ്കികളടക്കമുള്ള വലിയ യുദ്ധോപകരണങ്ങൾ സംഘർഷമേഖലയിൽ എത്തിക്കുകയും ചെയ്തു. നാലാഴ്ചയായി കിഴക്കൻ ലഡാക്കിലെ പാങ്ങോംഗ് തടാകത്തിനു സമീപവും ഗൽവാൻ താഴ്വരയിലും സംഘർഷം തുടങ്ങിയിട്ട് ഇതുവരെ ആയുധങ്ങളൊന്നും പ്രയോഗിച്ചിട്ടില്ല.
പാങ്ങോംഗ് തടാകത്തിന്റെ നിയന്ത്രണം മുഴുവൻ പിടിച്ചടക്കുക, ഗൽവാൻ താഴ്വരയിലെ ഇന്ത്യയുടെ റോഡ്-പാലം നിർമാണങ്ങൾ നിർത്തിവയ്പിക്കുക എന്നീ ലക്ഷ്യങ്ങളാണു ചൈനയുടെ അതിക്രമത്തിനു പിന്നിലെന്നാണു വിശ്വാസം.ഇരു രാജ്യങ്ങളും ചർച്ച തുടരുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
പാങ്ങോംഗ് തടാകത്തിന്റെ നിയന്ത്രണം മുഴുവൻ പിടിച്ചടക്കുക, ഗൽവാൻ താഴ്വരയിലെ ഇന്ത്യയുടെ റോഡ്-പാലം നിർമാണങ്ങൾ നിർത്തിവയ്പിക്കുക എന്നീ ലക്ഷ്യങ്ങളാണു ചൈനയുടെ അതിക്രമത്തിനു പിന്നിലെന്നാണു വിശ്വാസം.ഇരു രാജ്യങ്ങളും ചർച്ച തുടരുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.