കാഠ്മണ്ഡു: തെക്കൻ നേപ്പാളിൽ വാൻ ട്രക്കിലിടിച്ച് 12 പേർ മരിച്ചു. 21 പേർക്കു പരിക്കേറ്റു. ഇന്ത്യയിൽനിന്നു നേപ്പാളിലേക്ക് തിരിച്ചുവന്ന അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
ബാങ്കി ജില്ലയിലെ പർവത മേഖലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നേപ്പാൾ പോലീസ് ആശുപത്രിയിലെത്തിച്ചു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്.വാൻ അമിത വേഗത്തിലായിരുന്നുവെന്നും ഡ്രൈവർ മദ്യപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
നൂറുകണക്കിന് നേപ്പാളികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവരിൽ പലർക്കും നാട്ടിലെത്താൻ കഴിയാതെ അതിർത്തിയിൽ തങ്ങേണ്ടിവന്നു. ഇന്നലത്തെ ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും സ്രവം കോവിഡ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. നേപ്പാളിൽ ഇതിനകം കോവിഡ് ബാധിച്ചവരുടെ എണ്ണം 1,572 ആയി. എട്ടുപേർ മരിച്ചു.
ബാങ്കി ജില്ലയിലെ പർവത മേഖലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നേപ്പാൾ പോലീസ് ആശുപത്രിയിലെത്തിച്ചു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്.വാൻ അമിത വേഗത്തിലായിരുന്നുവെന്നും ഡ്രൈവർ മദ്യപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
നൂറുകണക്കിന് നേപ്പാളികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവരിൽ പലർക്കും നാട്ടിലെത്താൻ കഴിയാതെ അതിർത്തിയിൽ തങ്ങേണ്ടിവന്നു. ഇന്നലത്തെ ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും സ്രവം കോവിഡ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. നേപ്പാളിൽ ഇതിനകം കോവിഡ് ബാധിച്ചവരുടെ എണ്ണം 1,572 ആയി. എട്ടുപേർ മരിച്ചു.