മോസ്കോ: റഷ്യൻ ഭരണഘടനാഭേദഗതി സംബന്ധിച്ച് ജൂലൈ ഒന്നിനു വോട്ടെടുപ്പ് നടത്താൻ ക്രെംലിൻ തീരുമാനിച്ചു. ഇതു പാസായാൽ 2036വരെ അധികാരത്തിൽ തുടരാൻ പുടിനു സാധിക്കും. എല്ലാ വോട്ടർമാർക്കും മാസ്കും കൈയുറകളും പേനകളും നൽകുമെന്ന് ഇലക്ഷൻ കമ്മീഷൻ മേധാവി എല്ലാ പംഫിലോവ അറിയിച്ചു.